ക്വാലാലംപൂർ: മലേഷ്യയിൽ കുട്ടികളിൽ കൊവിഡ് ഗുരുതരമായി ബാധിക്കുന്നതായി റിപ്പോർട്ട്. രണ്ടാം തരംഗത്തിൽ അഞ്ച് വയസ്സിന് താഴെയുള്ള മൂന്നു കുട്ടികൾ മരിച്ചു. 2020ലും കുട്ടികളെ കൊവിഡ് മോശമായി ബാധിച്ചിരുന്നുവെന്ന് മലേഷ്യൻ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ നൂർ ഹിഷാം അബ്ദുല്ല പറഞ്ഞു.
ജനുവരി മുതല്‍ മെയ് വരെ അഞ്ച് വയസ്സിന് താഴെയുള്ള 19 പേരടക്കം 27 കുട്ടികളെയാണ് കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സിക്കേണ്ടി വന്നത്.
2020 ജനുവരി മുതൽ 2021 മേയ് 30 വരെ 82,341 കുട്ടികൾക്കാണ് കൊവിഡ് ബാധിച്ചതെന്ന് തിങ്കളാഴ്ച മലേഷ്യൻ ആരോഗ്യമന്ത്രി അദാം ബാബ പറഞ്ഞു. പുതിയ കൊവിഡ് വകഭേദങ്ങൾ കുട്ടികളെ ബാധിക്കുന്നതായി മലേഷ്യയുടെ അയൽരാജ്യമായ സിംഗപ്പൂരും കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു. കൊവിഡ് വർദ്ധിക്കുന്നതിനാൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |