റിയാദ്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ജോലിക്ക് ഹാജരാകേണ്ടെന്ന് സൗദി. പുതിയ ഉത്തരവിനെ തുടർന്ന് മാനവവിഭവ സാമൂഹ്യ വികസന മന്ത്രാലയം ജോലിക്ക് ഹാജരാകാൻ പാടില്ലാത്തവരുടെ പട്ടിക പുറത്തിറക്കി. 60 വയസ്സിന് മുകളിലുള്ളവർ, വിട്ടുമാറാത്ത ശ്വാസകോശ രോഗമുള്ളവർ, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഹൃദയാഘാതമുണ്ടായവർ, അനീമിയ, രോഗ പ്രതിരോധശേഷിയില്ലാത്തവർ, അമിതവണ്ണമുള്ളവർ, അവയവമാറ്റ ശസ്ത്രക്രിയക്കു വിധേയമായവർ, ക്യാൻസറിന് സ്ഥിരമായി മരുന്നു കഴിക്കുന്നവർ, പ്രമേഹമുള്ളവർ, ഉയർന്ന രക്തസമ്മർദം,വൃക്കരോഗികൾ, ഭിന്നശേഷിക്കാർ, വൈകല്യങ്ങൾ കാരണം കൊവിഡ് പ്രതിരോധ നടപടികൾ മനസിലാക്കാനോ പ്രയോഗത്തിൽ വരുത്താനോ കഴിയാത്ത പ്രത്യേക വിഭാഗക്കാർ എന്നിവരാണു പൊതു-സ്വകാര്യ-ലാഭരഹിത സ്ഥാപനങ്ങളിൽ ഹാജരാകരുതെന്നുള്ള നിർദേശം പാലിക്കേണ്ടത്. എന്നാൽ ഇവർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണെങ്കിൽ ജോലിക്കു പ്രവേശിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. പട്ടികയിൽ ഉൾപ്പെട്ട വൃക്ക രോഗികൾ, കാൻസർ രോഗികൾ, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർ, അമിതവണ്ണമുള്ളവർ, 60 വയസ്സ് കഴിഞ്ഞവർ എന്നിവർക്കാണ് 2-ാംമത്തെ ഡോസ് വാക്സിൻ നൽകിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |