ഔഗഡൗഗൗ : ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 160 പേർ കൊല്ലപ്പെട്ടു. മാലി, നൈഗർ എന്നീ രാജ്യങ്ങളുമായി ബുർക്കിന ഫാസോ അതിർത്തി പങ്കിടുന്ന സൊൽഹാൻ മേഖലയിലെ മൂന്നു കുഴിമാടങ്ങളിൽ നിന്നാണ് 160 മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് വിവരം. അൽ ഖായിദ, ഐ.എസ് സംഘടനകളുമായി ബന്ധമുള്ള ഭീകരർ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായാണ് ആക്രമണം നടത്തിയത്. സംഭവത്തെ തുടർന്ന് നിരവധി ഗ്രാമവാസികൾ വീടുകളുപേക്ഷിച്ച് പലായനം ചെയ്തു.
സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്ര സംഘടന രംഗത്തെത്തി. സാധാരണക്കാർക്കു നേരെയുള്ള മാപ്പർഹിക്കാത്ത ആക്രമണമാണ് ഉണ്ടായതെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |