മസ്കറ്റ്: പ്രവാസി തൊഴിലാളികൾക്ക് ഇലക്ട്രിക്കൽ വയറിങ് ലൈസൻസ് നൽകുന്നത് നിറുത്തി വച്ച് ഒമാൻ ഭരണകൂടം. രാജ്യത്ത് സ്വദേശിവത്കരണം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം. പ്രവാസി തൊഴിലാളികൾക്ക് ലൈസൻസ് പുതുക്കുന്ന നടപടികളും നിര്‍ത്തിയതായി ഉത്തരവിൽ പറയുന്നു. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് അധികൃതർ പുറത്തിറക്കിയത്. വൈദ്യുതി വകുപ്പിലെ 800 നിയമനങ്ങൾ സ്വദേശിവത്കരിക്കാൻ നേരത്തേ തീരുമാനമെടുത്തിരുന്നു. സ്വദേശികളുടെ നിയമനം വേഗത്തിലാക്കാനും അടുത്ത മാസത്തിനിടെ നടപടികൾ പൂർത്തീകരിക്കാനുമാണ് പുതിയ തീരുമാനം. ഈ വർഷം 32,000 തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്ടിക്കുമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രഖ്യാപിച്ചിരുന്നു. വിവിധ മേഖലകളിൽ ഒമാനി പൗരന്‍മാര്‍ക്ക് തൊഴിൽ നൽകുന്നതിനുള്ള ശ്രമങ്ങള്‍ ഇതിന്‍റെ ഭാഗമായി ആരംഭിച്ചു കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |