ടെൽ അവീവ് : ഇസ്രായേലിലെ യാവ്നെ പട്ടണത്തിൽ പുരാവസ്തു ഗവേഷകർ നടത്തിയ ഖനന പ്രവർത്തനങ്ങൾക്കിടയിൽ കണ്ടെത്തിയത് ആയിരം വർഷം പഴക്കമുള്ള കോഴിമുട്ട. ആദ്യം കണ്ടപ്പോൾ അനേക വർഷം പഴക്കം തോന്നിയ മുട്ട വിശദമായ പരിശോധന നടത്തിയപ്പോഴാണ് മുട്ടയ്ക്ക് ആയിരം വർഷങ്ങൾക്കു മേൽ പഴക്കമുണ്ടെന്ന് കണ്ടെത്തിയത്.
ഇസ്രയേല്‍ ആന്റിക്വിറ്റീസ് അതോറിറ്റി' (ഐഎഎ) യാണ് ഖനനത്തിന് നേതൃത്വം നല്കുന്നത്. .ഐഎഎ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. എന്നാല്‍ എങ്ങനെയാണ് ഇത്രയധികം വര്‍ഷങ്ങള്‍ ഒരു കോഴിമുട്ട സാരമായ കേടുപാടുകള്‍ കൂടാതെ മണ്ണിനടിയില്‍ കിടന്നത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല. വിസർജ്യമുൾപ്പെടെ തള്ളുന്ന മാലിന്യക്കുഴിയിൽ കിടന്നതാണ് കോഴിമുട്ട ഇത്രകാലം കേടുപാട് കൂടാതിരിക്കാൻ കാരണമെന്ന് കരുതുന്നതായി ഇസ്രയേലി പുരാവസ്തു ഗവേഷകയായ അല്ല നഗോർസ്കി പറയുന്നു. മുട്ടയുടെ അകത്തെ ഭാഗങ്ങള്‍ കാലിയായിരുന്നുവെങ്കിലും പുറംതോടിൽ കാര്യമായ കേടുപാടുകളുണ്ടായിരുന്നില്ല. വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ ഉല്‍ഖനനത്തിനിടെ പഴയൊരു കക്കൂസ് ടാങ്കിനുള്ളില്‍ നിന്നാണ് കോഴിമുട്ട ലഭിച്ചത്.
മുട്ടയുടെ അകക്കാമ്പിന്റെ അവശേഷിപ്പുകള്‍ ഇപ്പോള്‍ ഡി.എന്‍.എ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ചരിത്രാതീത കാലത്തെ മുട്ടത്തോടുകൾ നേരത്തെയും പല രാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വലിയ കേടുപാടുകളില്ലാതെ മുട്ട ലഭിക്കുന്നത് അപൂർവമായിട്ടേ സംഭവിക്കാറുള്ളൂവെന്ന് പുരാവസ്തു ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |