ടെൽ അവീവ്: ഒരു വ്യാഴവട്ടക്കാലത്തെ ഭരണം അവസാനിപ്പിച്ച് ഇസ്രയേലിന്റെ പ്രധാനമന്ത്രി പദത്തിൽ നിന്ന് ബെഞ്ചമിൻ നെതന്യാഹു പടിയിറങ്ങിയപ്പോൾ നഫ്താലി ബെനറ്റ് കുറിച്ചിരിക്കുന്നത് ചരിത്രമാണ്. നെതന്യാവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു ബെനറ്റ്. നെതന്യാഹു സർക്കാരിൽ 2013ൽ വിദേശം, വിദ്യാഭ്യാസം, പ്രതിരോധം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്‌തു.നെതന്യാഹുവിന്റെ ഭാര്യയായ സാറയുടെ മാദ്ധ്യങ്ങളുമായുള്ള അടുപ്പത്തിന് പിന്നിൽ നിഗൂഢതയുണ്ടെന്ന ആരോപണം ശക്തമായതോടെയാണ് ഇവരുടെ സൗഹൃദം അവസാനിച്ചത്.
ഈ സമയത്ത്, നെതന്യാഹുവിന്റെ സ്റ്റാഫിലെ പ്രധാനിയായി ജോലി ചെയ്യുകയായിരുന്നു ബെനറ്റ്.
പാലസ്‌തീനെതിരെ നിലപാട് സ്വീകരിക്കുന്നതിൽ ബെന്നറ്റ് മുൻപന്തിയിലാണ്. വെസ്‌റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും ജൂത കുടിയേറ്റങ്ങളെ പിന്തുണച്ച ബെന്നറ്റ് സമാധാനത്തിന് തടസ്സം സൃഷ്ടിക്കുന്നവരെന്നാണ് പാലസ്തീനികളെ വിശേഷിപ്പിക്കുന്നത്
@ഫ്രം അമേരിക്ക ടു ഇസ്രയേൽ
@ബെനറ്റിന്റെ മാതാപിതാക്കൾ അമേരിക്കയിൽ നിന്ന് ഇസ്രയേലിലേക്ക് കുടിയേറിയവരാണ്.
@ 1972 മാർച്ച് 25നാണ് ബെനറ്റിന്റെ ജനനം. അദ്ദേഹത്തിന് നാല് മൂത്ത സഹോദരങ്ങളുണ്ട്.
@ തീവ്ര വലതുപക്ഷ നിലപാടിനൊപ്പം ജൂത നിലപാടുകളിലും വിശ്വസിക്കുന്നവരായിരുന്നു ബെന്നറ്റിന്റെ മാതാപിതാക്കൾ
@ ഹീബ്രു സർവകലാശാലയിൽ നിന്ന് ഉന്നത വിദ്യാഭ്യാസം
@ കാനഡയിലും അമേരിക്കയിലും സകുടുംബം താമസിച്ചു
@ സൈന്യത്തിലും പ്രവർത്തിച്ചു. തൊണ്ണൂറുകളിൽ കമാൻഡോ ആയി
@ സ്വന്തമായി ഐ.ടി കമ്പനി സ്ഥാപിച്ചു
@ 2005ൽ ഈ സ്ഥാപനം 145 ദശലക്ഷം ഡോളറിന് അമേരിക്കൻ സുരക്ഷാ സ്ഥാപനമായ ആർ.എസ്.എയ്‌ക്ക് വിറ്റു.
@ 2006 മുതൽ ഇസ്രയേൽ രാഷ്ട്രീയത്തിൽ സജീവമായി
@1999ൽ പാസ്ട്രി ഷെഫായ ഗിലറ്റിനെ വിവാഹം ചെയ്തു. ദമ്പതികൾക്ക് നാല് മക്കളുണ്ട്
.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |