വാഷിംഗ്ടൺ: കൊവിഡിന്റെ ഡെൽറ്റ വകഭേദത്തെ അതിവേഗം പടരുന്ന ഗണത്തിൽ ഉൾപ്പെടുത്തി യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ. ഡെൽറ്റ ആശങ്ക സൃഷ്ടിക്കുന്ന വകഭേദമാണെന്നും സി.ഡി.സി വ്യക്തമാക്കി. ബി .1.1.7 (ആൽഫ), ബി.1.351 (ബീറ്റ), പി.1 (ഗാമ), ബി.1.427 (എപ്സിലോൺ), ബി.1.429 (എപ്സിലോൺ), ബി.1.617.2 (ഡെൽറ്റ) എന്നീ വകഭേദങ്ങളും ആശങ്ക ഉയർത്തുന്നവയാണെന്നും സി.ഡി.സി പറയുന്നു. ഡെൽറ്റ വകഭേദം അപകടകാരിയാണെന്ന് മേയ് 10ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
അതേസമയം, അസ്ട്രസെനക വാക്സിൻ 60 വയസിന് താഴെയുള്ളവർക്ക് നൽകില്ലെന്ന് ആസ്ട്രേലിയ അറിയിച്ചു. വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർന്നതിനാലാണിത്. വാക്സിൻ സ്വീകരിച്ച 52കാരി രക്തം കട്ടപിടിച്ചതിനെ തുടർന്ന് മരണമടഞ്ഞിരുന്നു അതേസമയം, 50 വയസിന് മുകളിലുള്ളവർക്ക് അസ്ട്രസെനക നൽകുന്നത് ഏപ്രിലിൽ ആസ്ട്രേലിയ നിറുത്തിവച്ചിരുന്നു.
@ കൊവിഡ് ഉത്ഭവം: അന്വേഷണത്തിൽ
അമേരിക്കയ്ക്ക മുൻതൂക്കം നൽകണമെന്ന് ചൈന
കൊവിഡിന്റെ ഉദ്ഭവം കണ്ടെത്തുന്ന അന്വേഷണങ്ങളുടെ അടുത്ത ഘട്ടത്തിൽ അമേരിക്കയ്ക്ക് മുൻതൂക്കം നൽകണമെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ചീഫ് എപ്പിഡെമിയോളജിസ്റ്റ് സെംഗ് ഗുവാംഗ്. 2019 ഡിസംബറിന് മുൻപ് തന്നെ അമേരിക്കയിൽ കൊവിഡ് പടർന്നിരുന്നുവെന്ന് അടുത്തിടെ പഠനത്തിൽ കണ്ടെത്തിയിരുന്നുവെന്ന് സെംഗ് പറയുന്നു.
അടുത്തിടെ യു.എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് പുറത്തുവിട്ട പഠനത്തിൽ കൊവിഡ് ഔദ്യോഗികമായി സ്ഥരീകരിക്കുന്നത് മുൻപ് അമേരിക്കൻ സംസ്ഥാനങ്ങളിൽ ഏഴു പേർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതായി പറയുന്നു. ബയോളജിക്കൽ ലബോറട്ടറികളുള്ള അമേരിക്കയിൽ ആദ്യ ഘട്ടത്തിൽ പരിശോധന വളരെ സാവധാനത്തിലാണ് നടന്നതെന്നും അമേരിക്കയിലെ ജൈവായുധങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സെംഗ് പറഞ്ഞു.
കൊവിഡിന് വിവിധ ഉദ്ഭവ സ്ഥാനങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. അതിനാൽ മറ്റു രാജ്യങ്ങളും ലോകാരോഗ്യ സംഘടനയുമായി സഹകരിക്കണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജാനും ആവശ്യപ്പെട്ടു.
@ ചൈനയിലെ വുഹാൻ ലാബിൽ നിന്നാണ് കൊവിഡ് പടർന്നതെന്ന് ലോകരാജ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഇത് സമ്മതിക്കാൻ ചൈന തയ്യാറല്ല. വിഷയത്തിൽ അമേരിക്ക അടക്കം പഠനങ്ങൾ നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |