അബുജ : നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കെബ്ബിയിലെ സ്‌കൂളിൽ നിന്ന് തോക്കുധാരികളായ അക്രമികൾ 80 വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോയി. നൈജീരിയയുടെ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സ്‌കൂളിൽ കാവൽ നിൽക്കുകയായിരുന്ന പൊലീസുകാരനെ കൊലപ്പെടുത്തിയ ശേഷമാണ് 80 വിദ്യാർത്ഥികളെയും, അഞ്ച് അദ്ധ്യാപകരെയും സ്‌കൂളിൽ നിന്ന് തട്ടിക്കൊണ്ടു പോയത്. ആയുധങ്ങളുമായി എത്തിയ അക്രമികൾ തോക്കു ചൂണ്ടി വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും വാഹനങ്ങളിൽ കയറ്റുകയായിരുന്നു. സംഭവത്തിൽ ഒരു വിദ്യാർത്ഥിയ്ക്ക് പരിക്കേറ്റിട്ടുണ്ട്.കാണാതായ വിദ്യാർത്ഥികൾ ഭൂരിഭാഗവും പെൺകുട്ടികളാണ്. തട്ടിക്കൊണ്ടു പോയവരെ മോചിപ്പിക്കാൻ അക്രമികൾ മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവരെ വിട്ടു കിട്ടാൻ സർക്കാർ പ്രതിനിധികൾ അക്രമികളുമായി ചർച്ചകൾ ആരംഭിച്ചതായി സൂചനയുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |