ഇസ്‌ലാമാബാദ്: രാജ്യത്ത് ലൈംഗിക അതിക്രമ കേസുകൾ വർദ്ധിക്കുന്നത് സ്ത്രീകളുടെ വസ്ത്രധാരണം മൂലമാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 'ഒരു സ്ത്രീ വളരെ കുറച്ച് മാത്രം വസ്ത്രമേ ധരിക്കുന്നുള്ളു എങ്കിൽ അത് തീർച്ചയായും പുരുഷന്മാരെ സ്വാധീനിക്കും. അല്ലാത്ത പക്ഷം അവർ റോബോട്ടുകളായിരിക്കണം. അത് സാമാന്യബുദ്ധി ഉപയോഗിച്ചാൽ മനസിലാകും - ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് ഇമ്രാൻ വിവാദ പരാമർശം നടത്തിയത്.
അതേസമയം, ഇമ്രാന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പാകിസ്ഥാനിലെ പ്രതിപക്ഷ നേതാക്കളും മാദ്ധ്യമ പ്രവർത്തകരുമടക്കം ഇമ്രാനെതിരെ രംഗതെത്തി. ലൈംഗിക അതിക്രമങ്ങളിൽ ഇരകളെ കുറ്റപ്പെടുത്തുന്ന രീതി ഇമ്രാൻ തുടരുകയാണെന്ന് പാക് നിയമവിദഗ്ദ്ധ റീമ ഒമർ പറഞ്ഞു. അദ്ദേഹത്തിന്റെ പരാമർശം നിർഭാഗ്യകരമാണെന്നും അവർ കൂട്ടിച്ചേർത്തു. വിവാദപ്രസ്താവനയിൽ ഇമ്രാൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇസ്‌ലാമാബാദിലടക്കം വലിയ പ്രതിഷേധങ്ങൾ നടന്നു. ഇതിന് മുൻപും ഇമ്രാൻ സമാന പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |