ലാഹോര്‍: പാകിസ്ഥാനിലെ ലാഹോറില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരു കുട്ടിയുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. പഞ്ചാബിൽ ലാഹോറിലെ ജൊഹാർ നഗരത്തിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ലഷ്‌കർ ഇ ത്വായ്ബ സഹസ്ഥാപകനും ജമാത്ത് ഉദ് ദവ തലവനുമായ ഹാഫിസ് സയീദിന്റെ വീടിന് സമീപമാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ സ്ത്രീകളും കുട്ടികളും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 16 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായി ലഹോർ പോലീസ് മേധാവി ഗുലാം മുഹമ്മദ് ദോഗാർ അറിയിച്ചു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണത്തെ കുറിച്ച് കൃത്യമായി വിവരം ലഭിച്ചിട്ടില്ലെങ്കിലും ഗ്യാസ് പൈപ്പ് ലൈനിൽ വന്ന തകരാറാണ് സ്‌ഫോടനത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ നടന്നത് ബോംബ് ആക്രമണമാണോയെന്ന് സംശയമുള്ളതിനാൽ കൂടുതൽ അന്വേഷണം വേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടനം നടക്കുന്ന സമയത്ത് ഹാഫിസ് വീട്ടിലുണ്ടായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |