വാഷിംഗ്ടൺ: ജോർജ് ഫ്ലോയ്ഡ് വധക്കേസിലെ ശിക്ഷാവിധി പ്രഖ്യാപനദിവസം ഫ്‌ളോയിഡിന്റെ ഏഴു വയസ്സുകാരിയായ മകൾ ജിയാന്ന കോടതിയിൽ നൽകിയ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശം കണ്ണീർവാർക്കാതെ കണ്ടു തീർക്കാനാവില്ല.
ഇരകൾ നേരിട്ട മാനസികാഘാതം കോടതിയെ അറിയിക്കുന്നതിന്റെ ഭാഗമായാണ് ജിയാന്ന സംസാരിച്ചത് . അച്ഛനെ ഞാൻ എന്നും മിസ് ചെയ്യുന്നു. അച്ഛൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ അത്രയേറെ സ്‌നേഹിക്കുന്നുവെന്ന് ഞാൻ പറയുമായിരുന്നു. അച്ഛനെ ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞെങ്കിൽ. അച്ഛനോടൊപ്പം കളിക്കാനും നടക്കാൻ പോവാനും കഴിഞ്ഞെങ്കിൽ - അതീവ ദുഃഖത്തോടെ ജിയാന്ന പറയുന്നു. എങ്ങനെയാണ് അച്ഛന് പരിക്കേറ്റതെന്നും ജിയാന ചോദിക്കുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചും പല്ലു തേക്കാൻ അച്ഛൻ സഹായിക്കുന്നതിനെക്കുറിച്ചും ജിയാന്ന വാചാലയാകുന്നു. അച്ഛന്റെ ആത്മാവ് തന്നോടൊപ്പമുണ്ട്. ഒരിക്കൽ കൂടി അച്ഛനെ കാണാൻ ആഗ്രഹമുണ്ടെന്നും ജിയാന്ന പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |