മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ വടക്കു പടിഞ്ഞാറൻ സംസ്ഥാനമായ സകാറ്റസിൽ മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിൽ 18 പേർ കൊല്ലപ്പെട്ടു. മേഖലയിലെ മേധാവിത്വത്തിന് വേണ്ടി ഇരു സംഘങ്ങൾ തമ്മിൽ നടത്തിയ വെടിവയ്പിനിടെയായിരുന്നു കൊലപാതകങ്ങളെന്ന് സർക്കാർ വക്താവ് റോകിയോ അഗുലാർ പറഞ്ഞു.
സിനാലോ, ജാലിസോ എന്നീ പ്രദേശങ്ങളിലെ മയക്കുമരുന്ന് സംഘങ്ങൾ തമ്മിലാണ് വെടിവയ്പ് നടന്നത്. 2006ന് ശേഷം രാജ്യത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളിൽ 300,000 പേർ കൊല്ലപ്പെട്ടു. മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള പോരാട്ടം തടയാൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും അവർക്കും ആക്രമണങ്ങൾ തടയാൻ സാധിക്കാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |