SignIn
Kerala Kaumudi Online
Saturday, 20 April 2024 12.45 AM IST

ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയെ ഫ്രഞ്ച് കോടതി വെറുതെ വിട്ടു @ ഭർത്താവ് നടത്തിയത് ക്രൂരപീഡനം

v

പാരിസ്: ക്രൂരമായി പീഡിപ്പിച്ച ഭർത്താവിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ യുവതിയെ വെറുത് വിട്ട് ഫ്രഞ്ച് കോടതി. ഒരു വർഷത്തെ വിചാരണത്തടവിന് ശേഷം കേസ് പരിഗണിച്ചപ്പോഴാണ് വലേറി ബാക്കോട്ട് എന്ന യുവതിയെ കോടതി കുറ്റവിമുക്തയാക്കിയത്. നാല് മക്കളുള്ള ഇവർ ഭർത്താവും രണ്ടാനച്ഛനുമായിരുന്ന ഡാനിയേൽ പോളറ്റിന്റെ ക്രൂരപീഡനം സഹിക്കാന്‍ വയ്യാതെ 2016ലാണ് കൊലപാതകം നടത്തിയത്. പിന്നീട്, കോടതി ഇവരെ ഒരുവർഷത്തെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. തൊട്ടുപിന്നാലെ ബാക്കോട്ടിന്റെ മോചനത്തിനായി രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറി.

@ രണ്ടാനച്ഛൻ ഭർത്താവായി

പോളറ്റ് ബാക്കോട്ടിന്റെ രണ്ടാനച്ഛൻ ആയിരുന്നു. 12 വയസ്സുമുതൽ ഇയാൾ ബാക്കോട്ടിനെ ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് ബാക്കോട്ട് ഇക്കാര്യം അമ്മയോട് പറയുകയും പോളറ്റിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ശിക്ഷയ്ക്ക് ശേഷം വീട്ടിലെത്തിയ ഇയാൾ ഇനിയൊരിക്കലും ഇതാവർത്തിക്കില്ലെന്ന് ബാക്കോട്ടിന്റെ അമ്മയോട് പറഞ്ഞു. എന്നാൽ, രഹസ്യമായി ഇയാൾ തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് ബാക്കോട്ട് പറയുന്നു.

17-ാം വയസ്സിൽ ഗര്‍ഭിണിയായതോടെ ഇയാൾ ബാക്കോട്ടിനെ വിവാഹം ചെയ്യുകയായിരുന്നു. വിവാഹശേഷം ക്രൂരപീഡനങ്ങളാണ് പോളറ്റില്‍ നിന്ന് ബാക്കോട്ട് അനുഭവിച്ചത്.

ഗർഭ നിരോധന മാർഗങ്ങളൊന്നും സ്വീകരിക്കാൻ പോളറ്റ് തന്നെ അനുവദിക്കുമായിരുന്നില്ലെന്നും അടുത്തടുത്ത് മൂന്ന് കുട്ടികളെ തനിക്ക് പ്രസവിക്കേണ്ടി വന്നെന്നും ബാക്കോട്ട് പറയുന്നു.

തന്നെ വേശ്യവൃത്തിയ്ക്കായി ഇയാൾ ഉപയോഗിച്ചെന്നും ബാക്കോട്ട് പറഞ്ഞു.

എന്നാൽ, പിന്നീട് 14 വയസ്സുള്ള തന്റെ മകൾക്ക് നേരെ ഇയാൾ ലൈംഗികാതിക്രമം തുടങ്ങിയതോടെയാണ് നിയന്ത്രണം വിട്ടതെന്നും ബാക്കോട്ട് കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, FRENCH WOMAN CONVICTED OF KILLING ABUSIVE HUSBAND, SET FREE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.