SignIn
Kerala Kaumudi Online
Thursday, 25 April 2024 3.46 AM IST

നരവംശ ശാസ്ത്രത്തിന് പുതിയ വെളിച്ചമായി ഡ്രാഗൺ മാൻ

dragon-man

ബീജിംഗ്: ചൈനയിൽ നിന്ന് കണ്ടെത്തിയ ഒന്നര ലക്ഷത്തോളം കൊല്ലം പഴക്കമുള്ള മനുഷ്യത്തലയോട്ടിയ്ക്ക് ആധുനിക നരവംശവുമായി സാദൃശ്യമുണ്ടെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. ഹോമോ ലോംഗി(homo longi) അഥവാ 'ഡ്രാഗൺമാൻ'(dragon man) എന്ന മനുഷ്യവർഗത്തിലൊരാളുടെ തലയോടാണിത്. ആധുനികകാല മനുഷ്യന്(homo sapiens) നിയാണ്ടർത്താൽ മനുഷ്യരോടാണ് ഏറെ സാമ്യമുള്ളതെന്ന നിഗമനം തിരുത്തുന്ന കണ്ടുപിടിത്തമാണിത്. ഡ്രാഗൺ നദി(dragon river) എന്നർത്ഥം വരുന്ന ലോംഗ് ജിയാംഗ്(long jiang) എന്ന പദത്തിൽ നിന്നാണ് ഹോമോ ലോംഗി എന്ന നാമം നൽകിയിരിക്കുന്നത്. വനനിബിഡമായ പീഠഭൂമിയില്‍ വസിച്ചിരുന്ന അന്‍പതുകാരന്റേതാണ് തലയോട്ടിയെന്ന് ശാസ്ത്രജ്ഞർ കരുതുന്നു

1930 കളിലാണ് വടക്കു കിഴക്ക് ചൈനാപ്രവിശ്യയായ ഹൈലോംഗ്ജിയാംഗിലെ ഹാർബിനിൽ നിന്ന് ഈ തലയോട്ടി കണ്ടെത്തിയത്. ഹാർബിൻ തലയോട്ടി എന്ന് പേരും നൽകി.85 കൊല്ലത്തോളം ഹാർബിൻ തലയോട്ടി ജപ്പാനീസ് സൈന്യത്തില്‍ നിന്ന് ഒളിപ്പിച്ച് സൂക്ഷിച്ചെന്നാണ് റിപ്പോർട്ട്. പിന്നീട് 2018 ൽ ഹെബേ ജിയോ യുണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ജി ക്വിയാംഗിന് തലയോട്ടി കൈമാറി.

നിയാണ്ടർത്താലുമായി താരതമ്യം ചെയ്യുമ്പോൾ, കാലപ്പഴക്കം കുറഞ്ഞ പൊതുവായ ഒരു പൂർവികൻ ഡ്രാഗൺമാനിനും ആധുനികമനുഷ്യനുമിടയിലുണ്ടെന്ന് ലണ്ടൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ക്രിസ് സ്ട്രിംഗര്‍ വ്യക്തമാക്കി. തികച്ചും വ്യത്യസ്തമായ രണ്ട് മനുഷ്യ വംശങ്ങളാണെങ്കിലും ഹാർബിൻ മനുഷ്യന് നിലവിലെ മനുഷ്യരുമായി നിയാണ്ടർത്താലിനേക്കാൾ അടുപ്പമുണ്ടെന്ന് സ്ട്രിംഗർ കൂട്ടിച്ചേര്‍ത്തു. ഏകദേശം 1,46,000 വർഷത്തോളം പഴക്കമുള്ള പ്ലൈസ്റ്റോസീന്റെ(Pliestocene) മദ്ധ്യകാലത്തേതാണ് ഹാർബിൻ തലയോട്ടി എന്നാണ് കണക്കുകൂട്ടൽ.

@ സവിശേഷതകൾ

@ വലിപ്പമേറിയ മനുഷ്യവംശം

@ ഏഷ്യയിൽ വസിച്ചിരുന്നു

@ ആധുനിക മനുഷ്യന്റെ തലച്ചോറിന്റെ വലിപ്പം

@ വലിപ്പമേറിയ കൺകുഴികൾ

@ കട്ടിയുള്ളതും ഉന്തി നിൽക്കുന്നതുമായ പുരികക്കൊടികളുടെ ഭാഗത്തെ അസ്ഥികൾ

@ വിസ്താരമേറിയ വായ്ഭാഗം

@വലിപ്പമേറിയ പല്ലുകൾ

@ പുരാതനമാണ്, വ്യതിയാനവുമുണ്ട്

പ്രാചീനകാല മനുഷ്യരുടെ സവിശേഷതകൾ ഡ്രാഗണ്‍മാന് ഉണ്ടെങ്കിലും പുരാതനവും വ്യതിയാനം സംഭവിച്ചതുമായ സവിശേഷതകൾ സംയോജിതമായി ഡ്രാഗൺമാനിൽ കാണപ്പെട്ടിരുന്നു. ഹാർബിനിൽ നിലവിലുള്ള തണുപ്പേറിയ കാലാവസ്ഥയേക്കാൾ കൂടുതൽ രൂക്ഷമായതും നിയാണ്ടർത്താൽ മനുഷ്യർ ജീവിച്ചിരുന്നതിനേക്കാൾ കൂടുതൽ കഠിനമായ സാഹചര്യത്തിൽ ജീവിച്ചിരുന്ന ഡ്രാഗൺമാൻ നായാടികളായിരുന്നു.

വിവിധ ഫോസിലുകളുമായി താരതമ്യം ചെയ്ത് 600 ഓളം മോർഫിംഗുകൾ ഉപയോഗിച്ചാണ് ഡ്രാഗണ്‍മാന്റെ രൂപം തയ്യാറാക്കിയെടുത്തത്. ഹോമോ സാപിയനുകളുമായി അടുത്ത ബന്ധമുള്ള ഹോമോ ലോംഗികൾ ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരുന്നിട്ടുണ്ടാവാമെന്നും ചിലപ്പോൾ സങ്കരയിനം മനുഷ്യൻ ഉണ്ടായിട്ടുണ്ടാവാമെന്നുമാണ് നിഗമനം.

ഡ്രാഗൺമാന്റെ ജീവിതശൈലിയെ കുറിച്ചോ ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യകളെ കുറിച്ചോ ഇതുവരെ സൂചന ലഭിച്ചിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, DRAGON MAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.