വാഷിംഗ്ടൺ: ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദി ആഘോഷങ്ങൾക്കിടെ രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അമേരിക്കയുടെ പ്രമേയം. ചൈനയിലുടനീളം നടക്കുന്ന മനുഷ്യവകാശ ലംഘനങ്ങളെ അപലപിക്കുന്ന പ്രമേയമാണ് അമേരിക്കയിലെ ജനപ്രതിനിധികളും സെനറ്റ് അംഗങ്ങളും ചേർന്ന് അവതരിപ്പിച്ചത്. ഒപ്പം ലോകരാജ്യങ്ങളിൽ വിനാശം വിതച്ചു കൊണ്ടിരിക്കുന്ന കൊവിഡ് വ്യാപനത്തിന് ഉത്തരവാദി ചൈനയാണെന്നും പ്രമേയത്തിൽ ആരോപിക്കുന്നുണ്ട്. വിസ്‌കോസിൻ റിപ്പബ്ലിക്കൻ പ്രതിനിധി മൈക്ക് ഗലാഗറാണ് പ്രമേയം അവതരിപ്പിച്ചത്. ഉയ്‌ഗൂർ വിഷയമടക്കം അമേരിക്കയിലെ ഭരണ പ്രതിപക്ഷ അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചെന്നാണ് റിപ്പോർട്ട്. തങ്ങളുടെ രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ന്യായീകരിക്കുന്ന നിലപാടാണ് ചൈന എന്നെന്നും കൈക്കൊള്ളുന്നതെന്നും പ്രമേയത്തിലുണ്ട്. രാജ്യത്തെ നിരപരാധികളായ പതിനായിരങ്ങൾ നേരിട്ട അവകാശ ലംഘനവുമായി താരതമ്യം ചെയ്യുമ്പോൾ ചൈന അവകാശപ്പെടുന്ന നേട്ടങ്ങൾക്ക് ഒരു പ്രസക്തിയുമില്ലെന്നും അമേരിക്ക ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |