ഹവാന: കരീബിയൻ ദ്വീപുകളിൽ കനത്ത നാശം വിതച്ച എൽസ ചുഴലിക്കാറ്റ് ക്യൂബൻ തീരത്തെത്തി. കരീബിയൻ ദ്വീപുകളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കാറ്റ് മൂലം ഹെയ്തിയിൽ ഒരാളും ഡൊമിനിക്കൻ റിപബ്ലിക്കിൽ രണ്ട് പേരും മരിച്ചു. മരിച്ചു. ക്യൂബൻ തീരപ്രദേശങ്ങളിൽ നിന്ന് രണ്ട് ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നൂറുകണക്കിന് മരങ്ങൾ കടപുഴകി. കാറ്റിനെ തുടര്‍ന്ന് ബാർബഡോസിൽ 1100 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 62 വീടുകൾ പൂർണമായും തകർന്നു.
ക്യൂബയിൽ നിന്ന് കാറ്റ് അമേരിക്കൻ സംസ്ഥാനമായ ഫ്ലോറിഡയിലേക്ക് പ്രവേശിക്കും. വിവിധ കൗണ്ടികളിൽ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ക്യൂബയുടെ തെക്കൻ തീരത്തുനിന്ന് ഏകദേശം 105 കിലോമീറ്റർ അകലെയായിരുന്നു ഞായറാഴ്ച രാത്രി കാറ്റിന്റെ സ്ഥാനം. പരമാവധി മണിക്കൂറിൽ 95 കിലോമീറ്റർ വേഗമാണ് കാറ്റിന് കൈവരിക്കാനാവുകയെന്ന് മിയാമിയിലെ ദേശീയ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ക്യൂബയിൽ 13 മുതൽ 25 സെന്റിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചിലയിടങ്ങളിൽ 38 സെന്റിമീറ്റർ വരെ മഴ ലഭിച്ചേക്കാം.
അതേസമയം, നിലവിലെ സാഹചര്യം പരിഗണിച്ച് മിയാമിയിൽ 11 ദിവസം മുമ്പ് തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ പൊളിച്ചുമാറ്റുന്നത് വേഗത്തിലാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |