ക്വാലാലംപൂർ:കൊവിഡിന്റെ ലാംബ്ഡ ( (Lambda) വകഭേദം ഡെൽറ്റ വകഭേദത്തേക്കാൾ
അപകടകാരിയെന്ന് റിപ്പോർട്ട്. ഡെൽറ്റയേക്കാൾ ലാംബ്ഡ മാരകമാണെന്നും രോഗവ്യാപന ശേഷിയും കൂടുതലാണെന്നും ബ്രിട്ടീഷ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ലോകത്ത് ഏറ്റവും ഉയർന്ന കൊവിഡ് മരണനിരക്കുള്ള ദക്ഷിണ അമേരിക്കൻ രാജ്യമായ പെറുവുലാണ് ആദ്യമായി ലാംബ്ഡ റിപ്പോർട്ട് ചെയ്തത്. ഇതിനോടൊപ്പം മുപ്പതിലധികം രാജ്യങ്ങളിൽ ലാംബ്ഡ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേയ്, ജൂൺ മാസങ്ങളിൽ പെറുവിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ 82 ശതമാനവും ലാംബ്ഡ വകഭേദം മൂലമുള്ളതാണ്. മറ്റൊരു ദക്ഷിണ അമേരിക്കൻ രാജ്യമായ ചിലിയിൽ മേയ്, ജൂൺ മാസങ്ങളിൽ 31 ശതമാനം ലാംബ്ഡ കേസുകൾ റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിൽ ഇത് വരെ ആറ് ലാംബ്ഡ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലാംബ്ഡയെ അണ്ടർ ഇൻവെസ്റ്റിഗേഷൻ (വി.യു.ഐ) പട്ടികയിൽ ബ്രിട്ടൻ ഉൾപ്പെടുത്തിയിരുന്നു.
ചിലി, പെറു, ഇക്വഡോർ, അർജന്റീന തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരാണ് ഈ വകഭേദം കണ്ടെത്തിയത്. സ്‌പൈക്ക് പ്രോട്ടീനിൽ ലാംബ്ഡ വകഭേദം ഒന്നിലധികം മ്യൂട്ടേഷനുകൾ കാണിക്കുന്നുവെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ലാംബ്ഡ വകഭേദം അതിവ്യാപന ശേഷിയുള്ളതായി തെളിയിക്കുന്ന കൃത്യമായ തെളിവുകൾ ലഭ്യമായിട്ടില്ല - പി.എ.എച്ച്.ഒ റീജിയണൽ അഡ്വൈസർ ജെയ്റോ മെൻഡസ്
@നിയന്ത്രണങ്ങൾ നീക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഡബ്ലിയു.എച്ച്.ഒ
കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനെതിരെ ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ജനിതക മാറ്റം സംഭവിച്ച കൊവിഡ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിക്കുകയാണെന്നും വീണ്ടുമൊരു പ്രതിസന്ധിയിലേക്കാണ് ലോകം നീങ്ങുന്നതെന്നും ലോകാരോഗ്യ സംഘടന വക്താവ് മൈക്ക് റയാൻ പറഞ്ഞു.. 19 മുതൽ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം.
ലോകത്ത് ലക്ഷക്കണക്കിന് ജനങ്ങളാണ് കൊവിഡ് ബാധിതരാകുന്നത്. ഒരാഴ്ചത്തെ കണക്ക് പരിശോധിക്കുമ്പോഴാണ് ഈ വിവരം ലഭിച്ചത്. യൂറോപ്പിൽ മാത്രം അരലക്ഷത്തിലധികം പേരാണ് ഒരാഴ്ചയ്ക്കുള്ളിൽ രോഗബാധിതരാകുന്നത്. ഇതിനർത്ഥം കൊവിഡ് വ്യാപനം പൂർണമായി അവസാനിച്ചിട്ടില്ല എന്നാണ് - റയാൻ പറഞ്ഞു.
ഓരോ മൂന്നാഴ്ച കൂടുമ്പോഴും രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുകയാണ്. രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായതെന്നും റയാൻ കൂട്ടിച്ചേർത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |