വാഷിംഗ്ടൺ: അമേരിക്കയിലെ എച്ച്-1ബി വിസാ നയം മൂലം തങ്ങളുടെ തൊഴിൽ മേഖലകളിൽ വിദഗ്ദ്ധരായ ഇന്ത്യൻ യുവാക്കൾ കൂടുതലായി കാനഡയിലേക്ക് ആകർഷിക്കപ്പെടുകയാണെന്ന മുന്നറിയിപ്പുമായി യു,എസ് ഇമിഗ്രേഷൻ - പോളിസി വിദഗ്ദ്ധർ.
അമേരിക്കൻ ജനപ്രതിനിധികൾക്ക് മുന്നിൽ എച്ച്-1ബി വിസാ നയത്തിന്റെ പ്രശ്‌നങ്ങൾ അവതരിപ്പിക്കുകയായിരുന്നു അവർ.
അമേരിക്കയിൽ നിന്ന് തൊഴിൽവൈദഗ്ദ്ധ്യമുള്ള ഇന്ത്യക്കാർ കാനഡയിലേക്ക് ഒഴുകുന്നത് തടയാന്‍ യു.എസ് കോൺഗ്രസ് സത്വര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വേഗത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ തൊഴിൽ വൈദഗ്ദ്ധ്യമുള്ളവരുടെ ദൗർലഭ്യം നേരിടേണ്ടിവരുമെന്ന് നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി എക്‌സിക്യൂട്ടീവ് ഡയറക്ടർ സ്റ്റുവർട്ട് ആൻഡേഴ്‌സൻ പറഞ്ഞു. ഗ്രീൻ കാർഡിന് വേണ്ടി ലക്ഷക്കണക്കിന് ആളുകൾ കാത്തുനിൽക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.തൊഴിൽ വൈദദ്ധ്യമുള്ള വിദേശ പൗരന്മാരും വിദ്യാർത്ഥികളും ഇപ്പോൾ അമേരിക്കയേക്കാൾ കാനഡയാണ് പരിഗണിക്കുന്നത് -
ഹൗസ് ജുഡിഷ്യറി കമ്മിറ്റി മുമ്പാകെ ആൻഡേഴ്‌സൻ അറിയിച്ചു
എച്ച്-1ബി വിസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്നവർ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് ഇതിനു കാരണം. സ്ഥിരതാമസത്തിനു അനുമതി ലഭിക്കുന്നതിന് കാനഡയിലെ നടപടികളും കുടിയേറ്റ നയവും താരതമ്യേന എളുപ്പമാണ് - ആൻഡേഴ്സൻ വ്യക്തമാക്കി
@കഴിഞ്ഞ കുറേ വർഷങ്ങളായി അമേരിക്കയിൽ പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 25 ശതമാനത്തോളം ഇടിവുണ്ടായി.
@ കാനഡ സർവകലാശാലകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 2016ലെ 76,075ൽനിന്നും 2018ൽ 1,72,625 ആയി വർദ്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |