റിയാദ്: രാജ്യത്തു നിന്ന് പുറത്തേക്ക് യാത്ര ചെയ്യാൻ രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കിയെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഗസ്റ്റ് ഒൻപതു മുതൽ വ്യവസ്ഥ നിലവിൽ വരും. സ്വദേശികൾക്കും പ്രവാസികൾക്കും ഇത് ബാധകമാണ്. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഇളവുണ്ട്. കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരാണെങ്കിൽ ഒരു ഡോസ് വാക്സിൻ എടുത്താൽ മതിയാകുമെന്നും സൗദി മന്ത്രാലയം വ്യക്തമാക്കി. എന്നാൽ രോഗമുക്തി നേടി ആറു മാസം കഴിയാത്തവരായിരിക്കണമെന്ന നിബന്ധനയോടെയാണിത്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2020 ഡിസംബർ 15 മുതൽ 2021 ജൂലൈയ് 18 വരെ 2.25 കോടി വാക്സിൻ ഡോസുകളാണ് ഇതിനകം രാജ്യത്തെ വിതരണം ചെയ്തത്. രണ്ടര മാസത്തിനുള്ളിൽ രാജ്യത്തെ 70 ശതമാനം ജനങ്ങളും വാക്സിൻ എടുത്ത് കഴിയുമെന്നും അതുവഴി സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കുമെന്നുമാണ് മന്ത്രാലയത്തിന്റെ കണക്കു കൂട്ടൽ. പ്രതിദിനം 4.97 ലക്ഷം ഡോസുകളാണ് സൗദിയിലെ 587 കേന്ദ്രങ്ങളിലായി വിതരണം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |