മസ്കറ്റ്: ബലി പെരുന്നാൾ ദിനങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്താനൊരുങ്ങി ഒമാൻ. കൊവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ഇന്നു മുതൽ ശനിയാഴ്ച വരെ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. നിലവിൽ രാജ്യത്ത് രാത്രികാല കർഫ്യൂ നിയന്ത്രണമുണ്ട്. കൊവിഡ് മരണങ്ങളും ആശുപത്രി കേസുകളും ഉയർന്നു വരുന്ന സാഹചര്യത്തിൽ ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ വാണിജ്യ പ്രവർത്തനങ്ങളും നിറുത്തി വച്ചിരിക്കുകയാണ്.
ഒത്തുചേരലുകൾക്ക് വിലക്കുണ്ടെങ്കിലും ബലി മാംസ വിതരണത്തിന് കർശന നിയന്ത്രണങ്ങളോടെ അനുമതി നൽകിയിട്ടുണ്ട്. അതേ സമയം അടിയന്തര സേവനങ്ങൾ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്താനായി ജോയിന്റ് ഓപ്പറേഷൻ സെന്റർ എല്ലാ സമയവും പ്രവർത്തിക്കും. റോയൽ ഒമാൻ പൊലിസ്, ആരോഗ്യ വകുപ്പ്, വാണിജ്യ മന്ത്രാലയം തുടങ്ങിയ എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെടുന്നതാണ് ഓപ്പറേഷൻ സെന്റർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |