അബുദാബി: കൊവിഡ് മരണങ്ങൾ തടയാൻ സൊട്രോവിമാബ് ചികിത്സ ഫലപ്രദമെന്ന്
യു.എ.ഇ .97 ശതമാനം പേരിലും രോഗം പൂർണമായും ചികിത്സിച്ച് മാറ്റാൻ കഴിഞ്ഞെന്ന് അബുദാബി ആരോഗ്യ വകുപ്പ് അധികൃതർ അവകാശപ്പെട്ടു. ലോകത്താദ്യമായി സൊട്രോവിമാബ് മരുന്നുപയോഗിച്ച് യു.എ.ഇ യിൽ നടത്തിയ ചികിത്സയുടെ രണ്ടാംഘട്ട ഫലം അധികൃതർ പ്രസിദ്ധീകരിച്ചു.രണ്ടാഴ്ചക്കുള്ളിൽ 6175 രോഗികൾക്കാണ് മരുന്ന് നൽകിയത്. ഇതിൽ 52 ശതമാനം പേരും 50 വയസ്സിന് മുകളിലുള്ളവരോ ക്യാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗമുള്ളവരായിരുന്നു. ഇവരിൽ 97 ശതമാനം പേരും 14 ദിവസത്തിനുള്ളിൽ രോഗമുക്തി നേടി. ചികിത്സയ്ക്ക് വിധേയരായവരിൽ ഒരാൾ പോലും മരണപ്പെടുന്ന സ്ഥിതിയുണ്ടായില്ല. മുതിർന്നവർ, ഗർഭിണികൾ, 12 വയസിന് മുകളിലുള്ള കുട്ടികൾ എന്നിവർക്കാണ് സെട്രാവിമാബ് നൽകുന്നത്. മിക്ക കേസുകളിലും 24 മണിക്കൂറിനുള്ളിൽ രോഗികൾക്ക് ആശുപത്രി വിടാൻ സാധിക്കുമെന്നാണ് മരുന്ന് നിർമാതാക്കളുടെ അവകാശവാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |