SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.51 PM IST

ഗ്രാമവാസികൾ പെട്ടെന്ന് അപ്രത്യക്ഷമായി,​ ചുരുളഴിയാത്ത രഹസ്യങ്ങൾ ബാക്കി

vvv

ഒട്ടാവ : ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ബാക്കി വെച്ച് ഒരു ദിവസം ഒരു കൂട്ടം മനുഷ്യർ ഒരു ഗ്രാമത്തിൽ നിന്ന് ഒരു തുമ്പ് പോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമാകുന്നതിനെ പറ്റി ചിന്തിക്കാനാകുമോ? അത്തരത്തിലൊന്നാണ് കാനഡയിലെ നുനാവട്ടിലുള്ള ആഞ്ചികുനി തടാകത്തിന്റെ കരയിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഏതാനും ഗോത്രവർഗ്ഗക്കാരുടെ ജീവിതം. ഈ ഗ്രാമത്തിലുള്ളവരെല്ലാം എവിടേക്കോ അപ്രത്യക്ഷമായി.

അവർക്ക് എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ല. ജോ ലാബെൽ എന്ന വേട്ടക്കാരനാണ് ആഞ്ചികുനി എന്ന ഈ ഗ്രാമത്തിന്റെ കഥ പുറംലോകത്തെത്തിച്ചത്. കാനഡ, അലാസ്ക തുടങ്ങി ആർട്ടിക് മേഖലയിൽ കാണപ്പെടുന്ന ഗോത്ര വിഭാഗമാണ് ഇന്യൂയിറ്റ് വംശജർ. ഇവർ ജീവിച്ചിരുന്ന ഒരു കൊച്ചു ഗ്രാമമാണ് ആഞ്ചികുനി. കനേഡിയൻ വേട്ടക്കാരനായ ജോ ലാബെൽ തന്റെ യാത്രകൾക്കിടയിൽ പലതവണ ഈ ഗ്രാമം സന്ദർശിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരു യാത്രയ്ക്കിടെ ക്ഷീണിതനായ ജോ ആഞ്ചികുനിയിലെത്തി വിശ്രമിക്കാൻ തീരുമാനിച്ചു. നല്ല മഞ്ഞുണ്ടായിരുന്ന രാത്രിയായിരുന്നു അത്. ഗ്രാമത്തിലേക്കെത്തിയ ജോ ആകെ അമ്പരന്നു പോയി. എപ്പോഴും ഗോത്രവർഗക്കാരെ കാണാൻ സാധിക്കുമായിരുന്ന അവിടെ ഒരു മനുഷ്യനേയോ മൃഗങ്ങളെയോ ജോയ്‌ക്ക് അവിടെ കാണാനായില്ല. വീടുകളിൽ ഭക്ഷണ സാമഗ്രികൾ, ഗോത്രവർഗക്കാരുടെ വസ്ത്രങ്ങൾ, വെള്ളം നിറച്ച പാത്രങ്ങൾ, വന്യമൃഗങ്ങളെ വേട്ടയാടാൻ ഉപയോഗിച്ചിരുന്ന റൈഫിളുകൾ തുടങ്ങിയവയെല്ലാം അതത് സ്ഥാനത്ത് തന്നെയുണ്ടായിരുന്നു. ഗ്രാമത്തിലെ മണ്ണാകെ മഞ്ഞിൽ പുതഞ്ഞ നിലയിലായിരുന്നു. എന്നാൽ അവിടെങ്ങും ഒരു കാൽപാട് പോലും കണ്ടെത്താനായില്ല. വിവരമറിഞ്ഞ് പൊലീസെത്തി അന്വേഷിച്ചെങ്കിലും അവർക്കും ഒരു തുമ്പും ലഭിച്ചില്ല. എന്നാൽ, ഞെട്ടിക്കുന്ന ഒരു കാര്യം അവരുടെ ശ്രദ്ധയിൽപ്പെട്ടു. ഗ്രാമത്തിലെ ശ്‌മശാനത്തിലെ ചില കല്ലറകൾ ശൂന്യമായിരുന്നു. ഗ്രാമത്തിന് കുറച്ച് അകലെ മെലിഞ്ഞുണങ്ങിയ ഏഴ് നായകളെ ചത്തനിലയിലും കണ്ടെത്തി. ആഞ്ചികുനി ഗ്രാമത്തിൽ ഒരു നീലവെളിച്ചം കണ്ടെന്നും അത് പിന്നീട് ഇരുട്ടിലേക്ക് മറ‌ഞ്ഞെന്നും അടുത്ത ഗ്രാമത്തിലുള്ള ചിലർ പറയുകയുണ്ടായി.

ഏകദേശം 30 പേരാണ് ആഞ്ചികുനി ഗ്രാമത്തിൽ നിന്ന് കാണാതായതെന്നും അതല്ല, മറിച്ച് 2000 പേരാണ് അപ്രത്യക്ഷമായതെന്നും വാദങ്ങൾ നിലനിൽക്കുന്നുണ്ട്. അതേ സമയം, ഇതെല്ലാം കെട്ടുകഥകൾ മാത്രമാണെന്നാണ് വലിയ ഒരു വിഭാഗത്തിന്റെ വിശ്വാസം. എല്ലാം ജോയുടെ സൃഷ്ടിയാണെന്നാണ് ഇവർ വാദിക്കുന്നത്. ആഞ്ചികുനി ഗ്രാമത്തിൽ ഗവേഷണങ്ങൾ നടത്തിയ പലരും ജോയുടെ വാദത്തെ തള്ളുകയാണ് ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.