കാബൂൾ : അഫ്ഗാനിസ്ഥാനിലെ മാലിസ്ഥാൻ ജില്ലയിലെ ഗ്രാമവാസികളായ 43 പേരെ താലിബാൻ പോരാളികൾ കൊന്നൊടുക്കി. അതേ സമയം രാജ്യത്ത് നിരപരാധികളെ കൊന്നൊടുക്കുന്ന താലിബാന്റെ ആക്രമണം ഉടൻ നിറുത്തണമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. ഇതുവരെ താലിബാൻ സാധാരണക്കാർക്ക് നേരെ നടത്തിയ ആക്രമണങ്ങൾ എടുത്തു പറഞ്ഞായിരുന്നു ഐക്യരാഷ്ട്രസഭയുടെ രൂക്ഷ വിമർശനം. 2020 നു ശേഷം 1659 പേരെ താലിബാൻ വധിച്ചതായാണ് കണക്ക്. തങ്ങളുടെ നിയന്ത്രണത്തിലായ പ്രദേശങ്ങളിൽ വീടുകളും കടകളും കൊള്ളയടിക്കുകയും തീവെച്ചു നശിപ്പിക്കുകയും ചെയ്യുന്ന ക്രൂരമായ പ്രവർത്തികളാണ് താലിബാൻ നടത്തുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ മിനാ നദേരി പറഞ്ഞു. ഭരണകൂടത്തിന് പിന്തുണ നൽകുന്നവരെ തിരഞ്ഞു പിടിച്ചു കൊല്ലുന്ന പ്രവണതയാണ് താലിബാൻ നടത്തുന്നതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |