ദോഹ : ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതികൾ പ്രഖ്യാപിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. ഖത്തറിലേക്ക് വീട്ടുവേലക്കാർ, ഹൗസ് ഡ്രൈവർമാർ, ഉൾപ്പെടെയുള്ള ഗാർഹിക ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമം കർശനമാക്കിക്കൊണ്ടുള്ളതാണ് പുതിയ നിയമഭേദഗതി.
ഗാർഹിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് മുമ്പുള്ള പ്രൊബേഷൻ കാലാവധി നിലവിലെ മൂന്ന് മാസത്തിൽ നിന്ന് ഒൻപത് മാസമായി ദീർഘിപ്പിക്കുന്നതാണ് പ്രധാന ഭേദഗതി പ്രൊബേഷൻ കാലയളവിൽ തൊഴിലാളി കടന്നു കളയുകയോ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ രോഗബാധിതനാകുകയോ ചെയ്താൽ തൊഴിലുടമയിൽ നിന്ന് ഈടാക്കിയ ഗ്യാരണ്ടി തുക തിരിച്ചു നൽകാൻ റിക്രൂട്ടിംഗ് ഏജൻസിക്ക് ബാധ്യതയുണ്ട്. എന്നാൽ തൊഴിലാളിയെ തൊഴിലുടമ മർദ്ദിക്കുകയോ കരാർ ലംഘനം നടത്തുകയോ ചെയ്താൽ ഗാരന്റി തുക സംബന്ധമായ അവകാശം തൊഴിലുടമയ്ക്ക് നഷ്ടപ്പെടും.
ഖത്തറിലേക്ക് വരുന്നതിന് മുമ്പു തന്നെ ഗാർഹിക തൊഴിലാളിക്ക് തൊഴിലുലടമ ഒപ്പിട്ട തൊഴിൽ കരാറിന്റെ പകർപ്പ് റിക്രൂട്ടിംഗ് ഏജൻസി നൽകണം. ഖത്തറിലെത്തിയ ശേഷം തൊഴിലുടമയ്ക്കു കീഴിൽ ജോലിയിൽ പ്രവേശിക്കുന്നതു വരെയുള്ള കാലയളവിൽ താമസ സൗകര്യവും ഭക്ഷണവും റിക്രൂട്ടിംഗ് ഏജൻസി നൽകണമെന്നും വ്യവസ്ഥയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |