SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.04 AM IST

രണ്ട് വർഷം മുൻപ് രാജ്യം വിട്ടവർക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്

vvv

കുവൈറ്റ് സിറ്റി : രാജ്യത്തെ യാത്രാ-വിസ നിയമങ്ങൾ കർശനമാക്കി കുവൈറ്റ് ഭരണകൂടം. ഇതനുസരിച്ച് 2019 ആഗസ്റ്റ് 31ന് മുൻപ് രാജ്യം വിട്ടവർക്ക് സാധുതയുള്ള ഇഖാമ ഉണ്ടെങ്കിലും പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.ആറുമാസം രാജ്യത്തിന് പുറത്തുനിന്നാൽ ഇഖാമ റദ്ദാകും എന്നതാണ് കുവൈറ്റിലെ നിയമം. എന്നാൽ കൊവിഡ് സാഹചര്യം പരിഗണിച്ച് ഇളവ് നൽകിയിരുന്നു. എന്നാൽ 2019 ആഗസ്റ്റ് 31 മുതൽ രാജ്യത്തില്ലാത്തവർക്ക് ഇനി ഈ ഇളവ് നൽകേണ്ടതില്ലെന്ന പുതിയ തീരുമാനം ഇന്ത്യയിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകും. എന്നാൽ 2019 സെപ്തംബർ ഒന്നിന് ശേഷം പുറത്തു പോയവർക്ക് ഇളവു തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച കുവൈറ്റ് വിമാനത്താവളങ്ങൾ തുറന്നു. അതേ സമയം ഇന്ത്യക്കാരെ നേരിട്ട് കുവൈറ്റിൽ പ്രവേശിക്കാൻ അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കൂടിയ ശരീരോഷ്മാവ്, ജലദോഷം, ചുമ, തുമ്മൽ എന്നിവയുള്ളവർക്ക് വിമാനത്താവളത്തിൽ പ്രവേശനമില്ല. രാജ്യാന്തര വിമാനത്തിൽ വിസ ഓൺ അറൈവൽ സംവിധാനവും ഉണ്ടാകില്ല. പുതിയ നിർദ്ദേശങ്ങൾ ഇന്ന് മുതൽ നിലവിൽ വരുമെന്ന് കുവൈറ്റ് വ്യോമയാന മന്ത്രാലയം അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.