വാഷിംഗ്ടൺ : മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ നികുതിയിനത്തിൽ പത്ത് ലക്ഷം ഡോളർ നൽകാനുണ്ടെന്ന് ടാക്സ് ഏജൻസി ആരോപിച്ചു. 2011 ലെ ടാക്സ് ബിൽ അനുസരിച്ചാണ് ട്രംപ് നികുതി കുടിശ്ശികയിനത്തിൽ 1.03 ദശലക്ഷംഡോളർ(ഏകദേശം 7 കോടി 43 ലക്ഷം രൂപ) തിരിച്ചടക്കാനുള്ളത്. ട്രംപ് ഇന്റർനാഷണൽ ഹോട്ടൽ & ടവറിലെ മുറികളുടെ വില പുനർ നിർണയിച്ചതോടെയാണ് ട്രംപിന് വിനയായത്. നികുതി വെട്ടിച്ചുരുക്കണമെന്നാവശ്യപ്പെട്ട് ട്രംപ് നൽകിയ ഹർജി ഇല്ലിനോയിസ് പ്രോപർട്ടി ടാക്സ് അപ്പീൽ ബോർഡ് ജൂണിൽ തള്ളിയിരുന്നു. എന്നാൽ കേസ് തുടരുന്നതിനാൽ ട്രംപിൽ നിന്ന് ലഭിക്കാനുള്ള നികുതി കുടിശ്ശിക ഈടാക്കാൻ അധികൃതർക്ക് സാധിക്കുന്നത്. പന്ത്രണ്ട് വർഷത്തിനിടെ 14 ദശലക്ഷം ഡോളർ നികുതി വെട്ടിപ്പാണ് ട്രംപിന് മേൽ ആരോപിക്കപ്പെട്ടിട്ടുള്ളത്. ഷിക്കാഗോയിലെ ബഹുനില ഹോട്ടലിലെ ഒഴിഞ്ഞു കിടക്കുന്ന മുറികൾക്ക് വില നിർണയിക്കാനാവില്ലെന്നും അതിനാൽ നികുതി ചുമത്താൻ സാധിക്കില്ലെന്നുമാണ് ട്രംപിന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |