റിയാദ്: രാജ്യത്തെ കസ്റ്റമർ സർവീസ് ജോലികൾക്ക് ഇനി മുതൽ സൗദി പൗരന്മാർക്ക് മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് സൗദി മനുഷ്യവിഭവ സമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ആഗസ്റ്റ് ഒന്നു മുതൽ തീരുമാനം നിലവിൽ വന്നിട്ടുണ്ട്. സൗദിക്ക് പുറത്ത് പ്രവർത്തിക്കുന്ന സൗദി കമ്പനികളുടെ കസ്റ്റമർ കെയർ കോൾ സെന്ററുകളും ഇതോടെ നിർത്തും. നിയമം നിലവിൽ വതോടെ മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവാസികൾക്കാണ് ജോലി നഷ്ടമായത്. സ്വകാര്യ മേഖലയിൽ കൂടുതൽ സൗദി യുവതീ യുവാക്കൾക്ക് തൊഴിൽ നൽകുകയും രാജ്യത്തെ കസ്റ്റമർ സർവീസ് രംഗത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതിയെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം ഫെബ്രുവരി ഒന്നിനായിരുന്നു സൗദി മനുഷ്യവിഭവ സമൂഹിക വികസന വകുപ്പ് മന്ത്രി അഹ്മദ് അൽ റാജിഹി ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. നിയമം നടപ്പിൽ വരുത്തുന്നതിനായി മന്ത്രാലയം സ്ഥാപനങ്ങൾക്ക് നൽകിയ ആറു മാസത്തെ ഗ്രേസ് കാലാവധി ആഗസ്ത് ഒന്നിന് അവസാനിച്ചതോടെ നിയമം പ്രാബല്യത്തിൽ വരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |