വാഷിംഗ്ടൺ: യു.എസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിന് സമീപമുള്ള മെട്രോ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കുത്തേറ്റ് മരിച്ചു. പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു. വിർജീനിയയിലെ ആർലിംഗ്ടൺ കൗണ്ടിയിൽ പെന്റഗൺ ട്രാൻസിറ്റ് സെന്ററിൽ ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ഓഫീസറെ ജോർജിയ സ്വദേശിയായ 27കാരൻ ഓസ്റ്റിൻ വില്യം ലാൻസ് ആക്രമിക്കുകയായിരുന്നു.
ഓഫീസർക്കുനേരെ പാഞ്ഞെടുത്ത ഇയാൾ കഴുത്തിൽ കുത്തുകയായിരുന്നു. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ വെടിവച്ചുകൊന്നു. ആക്രമണ കാരണം വ്യക്തമായിട്ടില്ല.
പൊലീസ് നടപടികൾ പൂർത്തിയാക്കുന്നതിന് പെന്റഗണിൽ ചൊവ്വാഴ്ച അധികൃതർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും ഉച്ചക്കുശേഷം പിൻവലിച്ചു.
യു.എസ് മറൈൻ കോർപ്സിൽ നിയമനം ലഭിച്ചയാളാണ് ഓസ്റ്റിൻ. എന്നാൽ, ഒരു മാസത്തിനകം ഇയാളെ പുറത്താക്കി. കവർച്ച, ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.
ആക്രമണ സമയത്ത് ജോയിന്റ് ചീഫ് ഒഫ് സ്റ്റാഫുമാരുൾപ്പെടെ വൈറ്റ്ഹൗസിൽ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ചക്കെത്തിയതായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |