ടെൽ അവീവ്:ലബനനിൽ നിന്ന് കിഴക്കൻ ഇസ്രയേലിലേക്ക് മിസൈൽ വർഷം. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മിസൈലുകൾ ഇസ്രയേലിലെ കിർയാത് ഷ്മോന മേഖലയിൽ വീണു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇസ്രയേൽ പ്രത്യാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ആക്രമണം നിറുത്തിയില്ലെങ്കിൽ പരിണിതഫലം നേരിടേണ്ടി വരുമെന്ന് ഇസ്രയേൽ ഐക്യരാഷ്ട്ര സഭയുടെ സമാധാനസേന മുഖാന്തരം ലെബനനിന് മുന്നറിയിപ്പ് നൽകി. അതേസമയം, ലെബനൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പാലസ്തീൻ സംഘടകളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |