ടെൽ അവീവ് : വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ ദ്വിദിന ഇറാൻ സന്ദർശനത്തിന് തുടക്കമായി.ഇന്നലെ ഇറാനിലെത്തിയ അദ്ദേഹം ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഇറാന്റെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. ഇന്ത്യയുൾപ്പെടെ 71 രാജ്യങ്ങളിൽ നിന്നുള്ള 115 പ്രതിനിധികൾ റെയ്സിയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുത്തു. റെയ്സിയുമായും രാജ്യത്തെ ഉന്നത നേതാക്കളുമായും ജയശങ്കർ ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും അഫ്ഗാൻ വിഷയവും ഇറാൻ പ്രതിനിധികളുമായി എസ്.ജയശങ്കർ ചർച്ച ചെയ്യും. അഫ്ഗാനിൽ താലിബാനെതിരെ ഇറാന്റെ പിന്തുണ നേടാനുള്ള ശ്രമങ്ങളും ജയശങ്കർ നടത്തുമെന്നാണ് സൂചന. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഇറാൻ സന്ദർശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |