കുവൈറ്റ് സിറ്റി: ബിരുദമില്ലാത്ത പ്രവാസികളിൽ 60 കഴിഞ്ഞവർക്ക് വിസ പുതുക്കി നൽകുന്നതിലുള്ള നിയന്ത്രണം സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാത്രമാണെന്ന് കുവൈറ്റ്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന 60 കഴിഞ്ഞവർക്ക് ഈ നിയന്ത്രണങ്ങൾ ബാധകമാവില്ലെന്നും അധികൃതർ വ്യക്തമാക്കി.
നിലവിൽ രാജ്യത്ത് 6000 ത്തോളം പ്രവാസികളാണ് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നതെന്നാണ് കണക്കുകൾ. ഇവരിൽ ഏകദേശം 1800 പേർ 65 വയസ്സ് കഴിഞ്ഞവരാണ്. കുവൈറ്റിലെ സർക്കാർ മേഖലയിൽ ചിലയിടങ്ങളിൽ 65 വയസ്സും ചില മേഖലകളിൽ 75 വയസ്സുമാണ് വിരമിക്കൽ പ്രായം.
കുവൈറ്റിലെ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും ബിരുദമില്ലാത്തവരുമായ പ്രവാസികളെ അവരുടെ നിലവിലെ വിസാ കാലാവധി കഴിഞ്ഞാൽ രാജ്യത്തിന് പുറത്തുപോവണമെന്ന് നേരത്തേ കുവൈറ്റ് സർക്കാർ നിയമം പാസാക്കിയിരുന്നുവെങ്കിലും പിന്നീട് അത് പിൻവലിച്ചിരുന്നു. പകരം 2000 ദിനാർ ഫീസ് ഈടാക്കി വിസ ഓരോ വർഷത്തേക്ക് പുതുക്കാനാണ് അധികൃതർ അനുമതി നൽകിയിരിക്കുന്നത്. ഇങ്ങനെ ഫീസ് നൽകി വിസ പുതുക്കുന്നവർ ആരോഗ്യ ഇൻഷുറൻസ് എടുക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |