മോസ്കോ: റഷ്യയിലെ കംചത്ക്ക ഉപദ്വീപിൽ 13 സഞ്ചാരികളും മൂന്ന് ജീവനക്കാരുമായി പറന്ന വിറ്റ്യാസ് ഏറോ ഹെലികോപ്ടർ തകർന്നു വീണ് എട്ടുപേർ മരിച്ചെന്ന് റിപ്പോർട്ട്. ക്രോനോട്സ്കി നാചുറൽ റിസർവിലെ ക്യുറൈൽ തടാകത്തിലേക്കാണ് എം.ഐ 8 ഹെലികോപ്ടർ തകർന്ന് വീണതെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. പെട്രോപാവ്ലോസ്ക്-കാംചാസ്ക്കി നഗരത്തിന് സമീപമുള്ള അഗ്നിപർവതം കാണാനായാണ് സഞ്ചാരികൾ പുറപ്പെട്ടത്.
രക്ഷാപ്രവർത്തകരും മുങ്ങൽ വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി. എട്ടുപേരെ രക്ഷപ്പെടുത്തിയതായി പ്രദേശിക ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഉപദ്വീപിൽ ജൂലായിലുണ്ടായ അപകടത്തിൽ വിമാനം തകർന്ന് 19 പേർ മരിച്ചിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |