ടോക്യോ: ജപ്പാൻ തീരത്ത് ചരക്കുകപ്പൽ മണൽത്തിട്ടയിൽ ഇടിച്ച് രണ്ടായി പിളർന്നു. കപ്പലിലുണ്ടായിരുന്ന ചൈനീസ് , ഫിലിപ്പീൻസ് പൗരന്മാരായ 21 ജീവനക്കാരെ രക്ഷപെടുത്തിയെന്ന് ജപ്പാൻ തീരസേന അറിയിച്ചു. .ജപ്പാന്റെ വടക്കൻ തീരത്തെ ഹച്ചിനോഹെ തുറമുഖത്ത് ബുധനാഴ്ചയാണ് സംഭവം നടന്നത്. പനാമയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിംസൺ പൊളാരിസ് എന്ന ചരക്ക് കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിൽ നിന്ന് ചോർന്ന എണ്ണ, കടലിൽ 24 കിലോമീറ്റർ ദൂരത്തേക്ക് പരന്നതായാണ് വിവരം. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കുമോയെന്ന ആശങ്കയുണ്ട്. വാതക ചോർച്ച നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണ്. മരച്ചീളുകളുമായി തായ്‌ലന്റിൽ നിന്ന് വന്ന 'ക്രിംസൺ പോളറിസ്' കപ്പലിന് 39,910 ടണ്ണാണ് ഭാരം. മോശം കാലാവസ്ഥയെ തുടർന്ന് ഹച്ചിനോഹെ തുറമുഖത്ത് നങ്കൂരമിട്ട കപ്പൽ മണിക്കൂറുകൾക്കകം രണ്ടായി പിളരുകയായിരുന്നു. രക്ഷാ പ്രവർത്തനത്തിൽ മൂന്ന് വീതം പട്രോൾ ബോട്ടുകളും എയർക്രാഫ്റ്റുകളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |