ദുബായ് : കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ദുബായ്. ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിങ് വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഹോട്ടലുകളിൽ എല്ലാവർക്കും പ്രവേശനം അനുവദിക്കും. ആരാധനാലങ്ങളുടെ ശേഷി 30 ശതമാനത്തിൽനിന്ന് 50 ശതമാനവുമായി ഉയർത്തും. റെസ്റ്റോറന്റുകളിലും കഫെകളിലും 80 ശതമാനം ആളുകളെ അനുവദിക്കും.
സാമൂഹികാകലം രണ്ടുമീറ്ററിൽനിന്ന് ഒന്നരയാക്കി ചുരുക്കി.റെസ്റ്റോറന്റുകളിലെയും കഫെകളുടേയും പ്രവർത്തനം പുലർച്ചെ മൂന്നുവരെ വ്യവസ്ഥകളോടെ അനുവദിക്കും. വിനോദകേന്ദ്രങ്ങൾ, മ്യൂസിയം, സിനിമാ തിയേറ്റർ, പ്രദർശനശാലകൾ എന്നിവിടങ്ങളിൽ 80 ശതമാനം ആളുകളെ അനുവദിക്കും. ഇൻഡോർ ഒത്തുചേരലുകൾക്ക് 2500 പേർക്കും ഔട്ട്‌ഡോറിന് 5000 പേർക്കും അനുമതി. ഇതിൽ വാക്സിനെടുക്കാത്തവർക്കും പങ്കെടുക്കാം. കായികവിനോദ പരിപാടികൾക്ക് 60 ശതമാനം പേരെ അനുവദിക്കും. ഇതിന് വാക്സിനേഷൻ നിർബന്ധമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |