ജിദ്ദ: ഡെൽറ്റ വകഭേദം രാജ്യത്ത് റിപ്പോർട്ട് ചെയ്തെന്ന് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ.മുഹമ്മദ് അൽ അബ്ദൽ അലി വ്യക്തമാക്കി. രണ്ട് ഡോസ് വാക്സിൻ എടുത്താൽ ഡെൽറ്റയെ പ്രതിരോധിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
ഡെൽറ്റ ഇപ്പോൾ ലോകത്ത് അതിവേഗം വ്യാപിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലോകത്തെ ഭൂരഭാഗം കൊവിഡ് കേസുകളും ഡെൽറ്റ മൂലമുണ്ടാകുന്നതാണെന്നത് ഭീതിപ്പെടുത്തുന്നു. സാധാരണ കൊവിഡ് വൈറസ് ഒരു വ്യക്തിയിൽ നിന്നും ഒന്നോ രണ്ടോ ആളുകളിലേക്കാണ് പകരുന്നതെങ്കിൽ ഡെൽറ്റ ഒരാളിൽ നിന്ന് ആറോ ഏഴോ ആളുകളിലേക്ക് പകരുന്നുണ്ട്. എന്നാൽ ഡെൽറ്റ പടരാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്നും കാര്യങ്ങൾ നിരന്തരം വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
സൗദിയിൽ വ്യാപന സൂചികകൾ കുറഞ്ഞുവരുന്നുണ്ടെന്നും ഇത് പ്രതീക്ഷ ഉണർത്തുന്നുണ്ടെന്നും
അദ്ദേഹം വ്യക്തമാക്കി. മുൻകരുതൽ പാലിക്കുന്നത് കൃത്യമായി തുടരണമെന്നും രോഗമുക്തരും വാക്സിൻ എടുക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് രോഗികളിൽ 60 ശതമാനം പേരും സ്ത്രീകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |