ബെംഗളൂരു: ഫേസ്ബുക്കിലൂടെ മക്കയേയും സൗദി രാജാവിനേയും ഫേസ്ബുക്കിലൂടെ ആക്ഷേപിച്ചെന്നാരോപിച്ച് സൗദി അറേബ്യയിൽ അറസ്റ്റിലായ കർണാടക സ്വദേശി ഹരീഷ് ബംഗേര ഇന്ത്യയിൽ തിരച്ചെത്തി. ബുധനാഴ്ച ബെംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയ ഹരീഷിനെ ഭാര്യ സുമനയും മകൾ ഹനിഷ്‌കയും സുഹൃത്തുക്കളും ചേർന്ന് സ്വീകരിച്ചു.
2019 ഡിസംബർ 20നാണ് ഹരീഷിനെ സൗദി പൊലീസ് അറസ്റ്റ് ചെയ്തത്.
ഉടുപ്പിയിലെ കുന്ദപൂർ സ്വദേശിയാണ് ഹരീഷ്.
ആറ് വര്‍ഷത്തോളമായി ഹരീഷ് ദമാമിലെ ഒരു കമ്പനിയിൽ എ.സി. ടെക്നീഷ്യനായി പ്രവർത്തിക്കുകയായിരുന്നു. ഇതിനിടയിലാണ് ഫെയ്‌സ്ബുക്കിൽ ആക്ഷേപകരമായ പോസ്റ്റിട്ടതിന് ഹരീഷ് സൗദി പൊലീസിന്റെ പിടിയിലാകുന്നത്.
കഴിഞ്ഞ വർഷം ഹരീഷിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന പരാതിയിൽ രണ്ടു പേരെ ഉടുപ്പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതാണ് ഹരീഷിന്റെ മോചനത്തിന് സഹായകമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |