വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈന്യത്തിന്റെ പിൻവാങ്ങലിനെ ന്യായീകരിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിവാദത്തിൽ. സൈന്യം പിൻമാറുമ്പോൾ കുഴപ്പങ്ങളുണ്ടാകുന്നത് ഒഴിവാക്കാനാകില്ലെന്നാണ് ബുധനാഴ്ച ബൈഡൻ പറഞ്ഞത്. യു.എസ് വിമാനത്തിൽ നിന്ന് അഫ്ഗാൻ പൗരന്മാർ വീണു മരിച്ച സംഭവത്തെക്കുറിച്ചുള്ള ബൈഡന്റെ പ്രസ്താവനയും വിവാദത്തിലായി. നാല്, അഞ്ച് ദിവസം മുൻപ് നടന്ന കാര്യമാണ് അതൊക്കെ എന്നായിരുന്നു ബൈഡന്റെ വാക്കുകൾ.
ബൈഡന്റെ പ്രതികരണം നാണക്കേടാണെന്ന് യു.എൻ മുൻ അംബാസഡർ നിക്കി ഹേലി ആരോപിച്ചു. അഫ്ഗാനിലുള്ള ആയിരക്കണക്കിന് അമേരിക്കക്കാരുടെ മുഖത്തേറ്റ അടിയാണിത്. ബൈഡന് ആസൂത്രണമില്ല, അദ്ദേഹം ഉത്തരവാദിത്വം ഏറ്റെടുക്കില്ല –ഹേലി പ്രതികരിച്ചു. പ്രസിഡന്റിന്റെ നാണം കെട്ട പ്രകടനമാണിതെന്ന് സെനറ്ററായ ലിസ് ചെനെ ആരോപിച്ചു. സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനത്തെ ലിസ് ശക്തമായി എതിർത്തിരുന്നു. റിപ്പബ്ലിക്കൻ സെനറ്റർ ടോം കോട്ടൻ, ട്രംപിന്റെ കൗൺസിലർ ആയിരുന്ന കെലിയൻ കോൺവേ തുടങ്ങിയവരും ബൈഡനെതിരെ രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |