വാഷിംഗ്ടൺ: മെക്‌സിക്കോ- ടെക്‌സാസ് അതിർത്തിയിൽ അമേരിക്കയിലേക്കുള്ള പ്രവേശനവും പ്രതീക്ഷിച്ച് കഴിയുന്ന ആയിരക്കണക്കിന് അഭയാർത്ഥികളെ പ്രതിസന്ധിയിലാക്കി മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊണ്ടുവന്ന 'റിമെയ്ൻ ഇൻ മെക്‌സിക്കോ' (REMAIN IN MEXICO) നയത്തിന് സ്റ്റേ നൽകണമെന്ന ജോ ബൈഡൻ സർക്കാരിന്റെ അപേക്ഷ യു.എസ് സുപ്രീംകോടതി തള്ളി. ബൈഡന്റെ കുടിയേറ്റ നയത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഈ വിധി. ഒൻപത് ജഡ്ജിമാരിൽ ആറു പേരുടെ പിന്തുണയോടെയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഡെമോക്രാറ്റിക്ക് നോമിനികളായ മൂന്നു ജഡ്ജിമാർ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തി.
ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്‍റാണ് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
അതിർത്തിയിൽ ആയിരങ്ങളാണ് കഴിയുന്നത്. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ടെക്സാസ് ഗവർണർ ഗ്രെഗ് എംബർട്ട് ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞയാഴ്ച ടെക്‌സാസിലെ ഫെഡറൽ ജഡ്ജി ട്രംപിന്റെ നയം പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടിരുന്നു. കോടതിയുടെ പുതിയ ഉത്തരവ് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ സ്വാഗതം ചെയ്തു. അനധികൃതമായി ആരെയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്നും നിയമനടപടികള്‍ പൂർത്തിയാക്കിയും ആവശ്യമായ രേഖകൾ സമർപ്പിച്ചും മാത്രമേ അമേരിക്കയിലേക്ക് പ്രവേശനാനുമതി നൽകാവൂ എന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |