മോസ്‌കോ: അഫ്ഗാനിസ്ഥാനിലെ ഔദ്യോഗിക ഭരണകൂടമായി താലിബാനെ അംഗീകരിച്ചിട്ടില്ലെന്ന് റഷ്യ. അഫ്ഗാൻ പൗരന്മാരോടും റഷ്യൻ ഉദ്യോഗസ്ഥരോടും എപ്രകാരമാണ് താലിബാൻ പെരുമാറുക എന്നതിനെ ആശ്രയിച്ചായിരിക്കും തീരുമാനമെടുക്കുകയെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു.
അഫ്ഗാനിൽ സമാധാനമുണ്ടാവുക എന്നതാണ് പ്രധാനം. വിഷയത്തിൽ അമേരിക്കയുമായി ചർച്ച തുടരുമെന്നും റഷ്യ വ്യക്തമാക്കി. സൈന്യത്തെ അഫ്ഗാനിൽ വിന്യസിക്കാനും റഷ്യയ്ക്ക് പദ്ധതിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |