ബീജിംഗ് : ചൈനയുടെ ഭീഷണി ഒരുമിച്ച് നേരിടാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് തായ്‌വാനും ജപ്പാനും. ഇരുരാജ്യങ്ങളുടേയും രാഷ്ട്രീയ നേതൃത്വമാണ് നിർണ്ണായക ചർച്ചകൾ നടത്തിയത്. വെർച്വലായാണ് യോഗം നടന്നത്. ബീജിംഗിന്റെ അധിനിവേശ സ്വഭാവത്തെ രൂക്ഷമായി വിമർശിച്ച ഇരുരാജ്യങ്ങളും പ്രതിരോധ രംഗത്തും സഹകരിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി.
തായ്‌വാന്റെ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാർട്ടിയും ജപ്പാന്റെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുമാണ് ചർച്ചയ്ക്ക് മുൻകൈയ്യെടുത്തത്. പസഫിക്കിലെ അമേരിക്കൻ സാന്നിദ്ധ്യവും ചെറുദ്വീപുകളെ ചൈന കയ്യടക്കാൻ ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തിലും നടന്ന ചർച്ചകൾ ഏറെ പ്രാധാന്യത്തോടെയാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്.
ഇതിനിടെ ജപ്പാനും തായ്‌വാനും തമ്മിൽ ഔദ്യോഗികമായി യാതൊരു നയതന്ത്രബന്ധങ്ങളുമില്ലെന്നും തീരുമാനങ്ങളിൽ ആശങ്കയില്ലെന്നും ചൈനീസ് വിദേശകാര്യവകുപ്പ് അറിയിച്ചു. എന്നാൽ തായ്‌വാൻ സ്വാതന്ത്ര രാജ്യമാണെന്ന് ജപ്പാൻ അംഗീകരിക്കുന്ന രീതിയിലുള്ള പ്രതികരങ്ങൾക്കെതിരെ ചൈന മുന്നറിയിപ്പ് നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |