വാഷിംഗ്ടൺ :കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതികരണവുമായി യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താനായിരുന്നു യു.എസ് പ്രസിഡന്റെങ്കിൽ കാബൂളിലെ ഭീകരാക്രമണം ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കടമ നിർവഹിക്കുന്നതിനിടെയാണ് ധീരരായ അമേരിക്കൻ സൈനികർക്ക് ജീവൻ നഷ്ടമായത്. രാജ്യത്തിന് വേണ്ടിയാണ് അവർ ജീവത്യാഗം ചെയ്തത്. അമേരിക്കയുടെ ഹീറോകളായാണ് അവർ മരിച്ചത്. അവരുടെ സ്മരണയെ രാഷ്ട്രം എന്നും ബഹുമാനിക്കുമെന്നും ട്രംപ് കൂട്ടിച്ചർത്തു. താലിബാൻ നമ്മുടെ ശത്രുക്കളാണെന്നും അവരെ വിശ്വസിക്കരുതെന്നും ട്രംപ് മുന്നറിയിപ്പ് നല്കി.
അഫ്ഗാൻ മുൻ പ്രസിഡന്റ് അഷ്റഫ് ഘനിയെ കള്ളനെന്ന് വിളിച്ച ട്രംപ് അഫ്ഗാനു മേൽ ഘനിക്ക് യാതൊരു നിയന്ത്രണവും ഇല്ലായിരുന്നെങ്കിലും യു.എസ് സെനറ്റിൽ ശക്തമായ സ്വാധീനം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അതേ സമയം ചാവേർ ആക്രമണത്തിൽ 13 യു.എസ് സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്ന് യു.എസിൽ ബൈഡനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ബൈഡന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |