ഓർലീൻസ് : ഐഡ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതയ്ക്കാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് തെക്കൻ അമേരിക്കയിലെ ലൂയിസിയാനയിൽ നിന്ന് ആയിരങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാരംഭിച്ചു.
മെക്സിക്കൻ കടലിടുക്കിൽ രൂപപ്പെട്ട ഐഡ ഇന്നലെ ലൂസിയാന തീരത്തെത്തി. ഇത് അങ്ങേയറ്റം അപകടകരമായ കാറ്റഗറി 4 ചുഴലിക്കാറ്റായി മാറുമെന്ന് മിയാമിയിലെ ദേശീയ ചുഴലിക്കാറ്റുകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 209 കിലോമീറ്റർ വേഗതയിലാണ് ഐഡ വീശിയടിക്കുന്നത്.മണിക്കൂറിൽ 209 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റിൽ സമുദ്രനിരപ്പുയർന്നേക്കുമെന്നതിനാൽ പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണിയും, മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്. ഇതിന് മുൻപ് 2005ൽ ആഞ്ഞടിച്ച കത്രീന ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടമാണ് ഓർലീൻസ് നഗരത്തിലുണ്ടായത്. ദുരന്തത്തിൽ 1800ലേറെ പേർ മരിക്കുകയും ചെയ്തിരുന്നു. 1850കൾക്ക് ശേഷം ലൂയിസിയാനയിൽ വീശിയടിക്കുന്ന ഏറ്റവും ശക്തിയുള്ള ചുഴലിക്കാറ്റായിരിക്കും ഐഡയെന്ന് ലൂയിസിയാന ഗവർണർ ജോൺ ബെൽ എഡ്വേർഡ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. അതേസമയം ഐഡ വളരെ അപകടകരമായ കൊടുങ്കാറ്റായി മാറുകയാണെന്നും അതിനാൽ പ്രദേശ വാസികൾ ജാഗ്രത പാലിക്കണമെന്നും സർക്കാർ എല്ലാ വിധ സഹായങ്ങളും നല്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |