കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞ മേയിൽ കണ്ടെത്തിയ കൊവിഡിന്റെ പുകിയ വകഭേദമായ C1.2 കൂടുതൽ വ്യാപന ശേഷിയുള്ളതാണെന്നും വാക്സിനുകളെ ചെറുക്കാൻ കഴിവുള്ളതാണെന്നും പഠന റിപ്പോർട്ട്. നാഷണൽ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസ് (എൻഐസിഡി), ക്വാസുലു നെറ്റാൽ റിസർച്ച് ഇന്നോവേഷൻ, ദക്ഷിണാഫ്രിക്കയിലെ സ്വീക്വൻസിങ് പ്ലാറ്റ്‌ഫോം എന്നിവടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച് പഠന റിപ്പോർട്ട് പുറത്ത് വിട്ടത്. ദക്ഷിണാഫ്രിക്കയ്ക്ക് പുറമേ ചൈന,ഇംഗ്ലണ്ട്, ന്യൂസീലൻഡ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ കണ്ടെത്തിയ കൊവിഡ് വകഭേദങ്ങളിൽ ഏറ്റവും വ്യാപന ശേഷി കൂടിയതാണിതെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ ഈ വകഭേദം മൂലമുണ്ടാകുന്ന കേസുകളിൽ ഗണ്യമായ വർദ്ധനവാണ് ചുരുങ്ങിയ കാലയളവിൽ കണ്ടുവരുന്നത്. ഈ വകഭേദത്തിന്റെ പരിവർത്തനനിരക്ക് മറ്റ് വകഭേദങ്ങളേക്കാൾ ഉയർന്നതാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
ഈ വർഷാവസാനത്തോടെ യൂറോപ്പിൽ കൊവിഡ് മരണം 2 ലക്ഷം കടക്കും : ഡബ്ല്യൂ.എച്ച്.ഒ
2021 ഡിസംബർ ഒന്ന് ആകുമ്പോഴേക്കും യൂറോപ്പിൽ 2,36,000 പേർ കോവിഡ് ബാധിച്ച് മരണപ്പെട്ടേക്കാമെന്ന് യൂറോപ്പിലെ ലോകാരോഗ്യ സംഘടന ഡയറക്ടർ ഹാൻസ് ക്ലൂഗ് പറഞ്ഞു. ലോകാരോഗ്യ സംഘടന. 1.3 ദശലക്ഷം പേരാണ് യൂറോപ്പിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകളും വേനൽക്കാല യാത്രകളിലുണ്ടായ വർദ്ധനവും മേഖലയിൽ കൊവിഡ് കേസുകൾ ഉയരുന്നതിന് കാരണമായതായി അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിൻ വിതരണം മന്ദഗതിയിലായതും ആശങ്കയുളവാക്കുന്നു. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ 14 ശതമാനത്തിന്റെ ഇടിവാണ് വാക്സിൻ വിതരണത്തിലുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |