കാബൂൾ : കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിൽ ചാവേറാക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് ലോകജനത ഇതുവരെ മുക്തരായിട്ടില്ല. പുത്തൻ പ്രതീക്ഷകളുമായി രാജ്യം വിടാനായി കാത്ത് നിന്ന 170 തോളം അഫ്ഗാൻ പൗരന്മാരും ഇവരെ സുരക്ഷിതമായി രാജ്യത്തിന് പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യത്തിലേർപ്പെട്ടിരുന്ന കർമ്മ നിരതരായ 13 യു.എസ് സൈനികർക്കുമാണ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായത്. ഇത്തരത്തിൽ ജീവൻ പൊലിഞ്ഞ
സർജന്റ് നിക്കോൾ ഗി എന്ന അമേരിക്കൻ സൈനിക ഉദ്യോഗസ്ഥയുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കാബൂൾ വിമാനത്താവളത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ കൈക്കുഞ്ഞിനെ ചേർത്ത് പിടിച്ച ചിത്രം നിക്കോൾഗി കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുനനു. ഞാൻ എന്റെ ജോലി ഏറെ ഇഷ്ടപ്പെടുന്നുവെന്ന് അടിക്കുറുപ്പും നല്കിയിരുന്നു. കരോലിനയിലെ ക്യാമ്പ് ലെജ്യൂണിൽ നിന്നുള്ള 24 മത് മറൈൻ പര്യവേഷണ യൂണിറ്റിലെ അംഗമായിരുന്നു നിക്കോൾഗി.ജനങ്ങളെ സേവിക്കാൻ ഏറെയിഷ്ടപ്പെട്ടിരുന്ന നിക്കോൾഗി തനിക്കേറ്റവും ഇഷ്ടപ്പെട്ട ജോലി ചെയ്ത് കൊണ്ടാണ് അന്ത്യശ്വാസം എടുത്തതെന്ന് നിക്കോൾഗിയുടെ പങ്കാളി ഹാരിസൺ പറഞ്ഞു.
നിക്കോളിനൊപ്പം ജീവൻ നഷ്ടപ്പെട്ട മറ്റൊരു വനിതാ സൈനിക ഉദ്യോഗസ്ഥയാണ് റോസാരിയോ പിക്കാഡോ.അടുത്തിടെയാണ് ഇവർക്ക് മികച്ച സേവനത്തിനുള്ള അംഗീകാരം ലഭിച്ചത്. അഫ്ഗാനിൽ കുടുങ്ങിയ അമേരിക്കക്കാരെയും അഫ്ഗാൻ പൗരന്മാരെയും അമേരിക്കയിലേക്ക് സുരക്ഷിതമായി എത്തിക്കാനുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായാണ് ഇരുവരും അമേരിക്കയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |