ബീജിംഗ്: കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളാകുന്നത് തടയാൻ കർശന നിയന്ത്രണങ്ങളുമായി ചൈനീസ് ഭരണകൂടം.രാജ്യത്ത് ഇനി മുതൽ 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് വെള്ളി, ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിനങ്ങളിലും ഒരു മണിക്കൂർ മാത്രമേ ഓൺലൈൻ ഗെയിം കളിക്കാൻ അനുമതിയുള്ളൂ. ഈ ദിവസങ്ങളിൽ രാത്രി എട്ട് മുതൽ ഒമ്പത് വരെയാണ് കുട്ടികൾക്ക് ഗെയിം കളിക്കുന്നതിന് അനുവദിച്ചിരിക്കുന്ന സമയം. ഈ സമയത്തല്ലാതെ കുട്ടികൾക്ക് ഗെയിം ലഭ്യമാകാതിരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണെമെന്ന് ഓൺസലൈൻ ഗെയിം കമ്പനികൾക്ക് അധികൃതർ നിർദ്ദേശം നല്കിയിട്ടുണ്ട്. ഇത് പാലിച്ചില്ലെങ്കിൽ കർശന നടപടികൾ നേരിടേണ്ടി വരും. ചൈനയിലെ നാഷണൽ പ്രസ് ആൻഡ് പബ്ലിക്കേഷൻ അഡ്മിനിസ്‌ട്രേഷനാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.
നേരത്തേ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പ്രതിദിനം 90 മിനിറ്റും അവധി ദിവസങ്ങളിൽ മൂന്നു മണിക്കൂറും മാത്രമായിരുന്നു ഓൺലൈൻ ഗെയിം കളിക്കാൻ അനുമതി നല്കിയിരുന്നത്. രാത്രിയിൽ 10 മണിക്കും രാവിലെ എട്ടുമണിക്കും ഇടയിൽ കുട്ടികൾ ഗെയിം കളിക്കുന്നത് തടയുന്നതിന് പ്രത്യേക 'ഫേഷ്യൽ റെക്കഗ്നിഷൻ' സംവിധാനവും നിലവിലുണ്ട്.
ചൈനയിൽ നിരവധി കൗമാരക്കാർ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായി മാറിയതായുള്ള റിപ്പോർട്ടുകൾക്ക് പുറമേയാണ് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ ഭരണകൂടം തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |