കാബൂൾ: താലിബാൻ നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്താനിസ്കായിയുമായി ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ ദോഹയിൽ കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചടക്കിയതിന് ശേഷം ഇതാദ്യമായാണ് താലിബാൻ നേതാവുമായി ഇന്ത്യൻ പ്രതിനിധി കൂടിക്കാഴ്ച നടത്തുന്നത്. അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ, മടക്ക യാത്ര തുടങ്ങിയ കാര്യങ്ങളായിരുന്നു ചർച്ചാ വിഷയം. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഭീകരവാദത്തിനും അഫ്ഗാൻ മണ്ണിനെ ഉപയോഗിക്കരുതെന്നും ദീപക് മിത്തൽ സ്താനിസ്കായിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
@ പരിശീലനം ലഭിച്ചത്
ഇന്ത്യൻ സൈന്യത്തിൽ നിന്ന്
ഷേർ മുഹമ്മദ് അബ്ബാസ് സ്താനിസ്കായിയ്ക്ക് 1979 മുതൽ 1982 വരെ ഇന്ത്യൻ സൈന്യത്തിൽ പരിശീലനം ലഭിച്ചിരുന്നു. നൗഗാവിലെ ആർമി കേഡറ്റ് കോളേജിൽ മൂന്ന് വർഷം ജവാനായും തുടർന്ന് ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ ഓഫീസറായുമാണ് പരിശീലനം നേടിയത്. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്ന ചുരുക്കം ചില താലിബാൻ നേതാക്കളിൽ ഒരാളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |