വാഷിംഗ്ടൺ : 'ഐഡ'ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ന്യൂയോർക്കിൽ ഏഴു മരണം. ഇതോടെ ചുഴലിക്കാറ്റിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 15 ആയി. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയെ തുടർന്ന് ന്യൂയോർക്ക് നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. വിമാന സർവീസുകൾ റദ്ദു ചെയ്തു. ന്യൂജഴ്സിയിലും സ്ഥിതി മോശമായി തുടരുകയാണ്. ന്യൂ ജേഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിലേക്കുള്ള നടപ്പാതകളിലും റോഡുകളിലും വെള്ളം നിറഞ്ഞൊഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെള്ളം കയറിയതിനാൽ നെവാർക് ലിബർട്ടി ഇന്റർനാഷണൽ വിമാനത്താവളത്തിലെ വിമാന സർവ്വീസുകൾ നിർത്തി വെച്ചു. ഐഡ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടമുണ്ടാകാനുള്ള സാദ്ധ്യതയുള്ളതിനാൽ ന്യൂയോർക്ക് നഗരത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് മുൻകരുതലുകളെടുത്തതിനാൽ ദുരന്തത്തിൽ മരണനിരക്ക് കുറവാണെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |