SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.29 AM IST

ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ സ്ഥാനമൊഴിയുന്നു

ghh

ടോക്യോ: ഒരു വർഷത്തിൽ താഴെ മാത്രം അധികാരത്തിലിരുന്ന ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ സ്ഥാനമൊഴിയുന്നു. മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ ആരോഗ്യപരമായ കാരണങ്ങൾചൂണ്ടിക്കാട്ടി രാജിവെച്ചതിനെ തുടർന്നാണ് യോഷിഹിതേ സുഗ പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. രാജ്യത്ത് കൊവിഡ് വ്യാപനം കൈകാര്യം ചെയ്തതിൽ വീഴ്ച നേരിട്ടെന്ന വിമർശനങ്ങളെ തുടർന്ന് സുഗയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരുന്നു. ഇതാണ് അധികാരമൊഴിയാനുള്ള കാരണമെന്നാണ് വിലയിരുത്തൽ. ഇന്നലെ സ്ഥാനൊഴിയുന്ന കാര്യം അറിയിച്ച സുഗ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും വ്യക്തമാക്കി. ഇതോടെ വരാനിരിക്കുന്ന ഇലക്ഷനിൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയെ നയിക്കാൻ പുതിയ നേതാവിനെ തിരഞ്ഞെടുക്കേണ്ടി വരും. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും രാജ്യത്ത് ഒളിമ്പിക്സ് നടത്താനുള്ള സുഗയുടെ തീരുമാനം ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ ഏറെ വെല്ലുവിളികൾക്കിടയിൽ കടുത്ത നിയന്ത്രണങ്ങളോടെ നടത്തിയ ഒളിമ്പിക്സ് വൻവിജയമാണെന്നാണ് സുഗയും സർക്കാരും അവകാശപ്പെടുന്നത്. ഇടക്കാലത്തേക്കാണ് താൻ അധികാരത്തിലെത്തിയതെന്നും തെരഞ്ഞെടുപ്പിലൂടെ മികച്ചവരെ കണ്ടെത്താൻ ജനങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്നും സുഗ തന്റെ സ്ഥാനമൊഴിയൽ പ്രഖ്യാപന വേളയിൽ പറ‍‍ഞ്ഞു. അതേ സമയം ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രഡിഡന്റ് കാലാവധി സുഗ പൂർത്തിയാക്കുമെന്ന് പാർട്ടി വക്താക്കൾ അറിയിച്ചു. സെപ്റ്റംബർ 29 ന് പാർട്ടിയുടെ പുതിയ നേതൃത്വത്തേയും പ്രസിഡന്റിനേയും തിര‍‍ഞ്ഞെടുക്കുന്നത് വരെ സുഗ തുടരും. രാജ്യത്ത് ഒക്ടോബറിൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പുതിയ നേതൃത്വമാകും മത്സര രംഗത്തുണ്ടാവുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.