ബീജിംഗ് : രാജ്യത്ത് സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോകളിൽ മിക്കവയും യുവാക്കളെ വഴിതെറ്റിക്കുന്ന തരത്തിലുള്ളവയാണെന്ന് ചൈന. ഇത്തരം പരിപാടികൾ രാജ്യത്ത് നിരോധിക്കുമെന്നും സ്‌ത്രൈണ സ്വഭാവമുള്ള പുരുഷന്മാരുടെ പരിപാടികൾക്ക് പകരം പ സോഷ്യലിസ്റ്റ് മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ സംപ്രേക്ഷണം ചെയ്യാൻ ചൈനീസ് ചാനലുകൾക്ക് അധികൃതർ നിർദ്ദേശം നല്കിയതായി റിപ്പോർട്ട്.
ഐഡോൾ എന്ന ടീനേജ് സംഗീത പരിപാടികളാണ് ചൈനീസ് സർക്കാർ നിരോധിക്കാനൊരുങ്ങുന്നത്. പരമ്പരാഗത പൗരുഷ സങ്കൽപ്പങ്ങൾ ഇല്ലാതാക്കിയ ഇത്തരം ഐഡോൾ ബാൻഡുകൾ യുവാക്കളിൽ അശ്ലീല സ്വാധീനം ചെലുത്തുന്നുവെന്നാണ് ഭരണകൂടത്തിന്റെ വാദം.
രാജ്യത്ത് യുവാക്കളിൽ പുരുഷ മൂല്യങ്ങൾ വളർത്താൻ ജിം ക്ലാസുകൾ നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഐഡോൾ പോലുള്ള ജനപ്രീയ പരിപാടികളിലൂടെ പ്രശസ്തരായ ഈ സെലിബ്രിറ്റികൾ കുറ്റകൃത്യങ്ങൾ ചെയ്യുമ്പോൾ ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനോ ശിക്ഷിക്കാനോ ആരാധകർ സമ്മതിക്കുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്. ബലാത്സംഗ ആരോപണം നേരിടുന്ന കനേഡിയൻ ചൈനീസ് പോപ്പ് താരം ക്രിസ് വുവിനെ പുറത്തിറക്കാൻ അദ്ദേഹത്തിന്റെ ആരാധകർ നടത്തിയ ആക്രമണമാണ് ചൈനീസ് ഭരണകൂടത്തെ മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്. ദക്ഷിണ കൊറിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ ഐഡോൾ ഷോകൾക്ക് ചൈനയിലും ഒരുപാട് ആരാധകരുണ്ട്. ഇതിന്റെ ചൈനീസ് പതിപ്പിന് രാജ്യത്ത് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.
ലോകപ്രശസ്തമായ കൊറിയൻ പോപ് ബാൻഡായ ബി.ടി.എസിനും ലോകമെമ്പാടും ആരാധകരേറെയാണ്. ബി.ടി.എസ് അംഗങ്ങളുടെ വസ്ത്രധാരണം, ഹെയർസ്‌റ്റൈലുകൾ, , പെരുമാറ്റം തുടങ്ങിയവ ഉത്തര കൊറിയയിലെ യുവാക്കളിൽ മോശം സ്വാധീനം ചെലുത്തുന്നുണ്ടെന്നും അതിനാൽ ബി.ടി.സ് പടർന്ന് പിടിക്കുന്ന കാൻസറാണെന്നും ഉത്തരകൊറിയൻ ഏകാധിപതി നേരത്തേ വിമർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |