വാഷിംഗ്ടൺ: രണ്ട് ഡോസ് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പെടുത്ത് ആറുമാസം കഴിഞ്ഞവർക്ക് ശരീരത്തിൽ ആന്റിബോഡി കുറയുന്നതായി പഠനം.
അമേരിക്കയിൽ കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്‌സിറ്റിയും ബ്രൗൺ യൂണിവേഴ്സ്റ്റിയും ചേർന്ന് ഫൈസർ വാക്‌സിൻ സ്വീകരിച്ചവരിൽ നടന്ന പഠനത്തിലാണ് പുതിയ കണ്ടെത്തൽ.
ഇതനുസരിച്ച് വാക്‌സിനെടുത്ത് ആറുമാസത്തിനുശേഷം ശരീരത്തിൽ 80 ശതമാനം വരെ ആന്റിബോഡി ഉല്പാദിപ്പിക്കുന്നത് കുറയുന്നു.രണ്ട് ഡോസ് ഫെസർ വാക്‌സിൻ സ്വീകരിച്ച 120 നഴിസിങ് ഹോം അന്തേവാസികളിലും 92 ആരോഗ്യ പ്രവർത്തകരിലുമാണ് പഠനം നടത്തിയത്.
ഇതിന് മുൻപ് നടത്തിയ ഗവേഷണത്തിൽ ഫൈസർ ഡോസ് സ്വീകരിച്ച, കൊവിഡ് ബാധിക്കാത്ത ആളുകളിൽ രണ്ടാഴ്ചയ്‌ക്കുശേഷം ആന്റിബോഡി സാന്നിദ്ധ്യം കുറഞ്ഞതായി കണ്ടെത്തിയിരുന്നു.
കൊവിഡ് വകഭേദങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസുകൾ എടുക്കേണ്ടതിന്റെ പ്രാധാന്യം ഏറെയാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |